കൊട്ടാരക്കര: പിന്നോക്കവിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളെ കൂട്ടത്തോടെ വാഗ്ദാനങ്ങള്‍ നല്കി മതംമാറ്റുന്ന മിഷണറി സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് കൂടുതല്‍ സംഘടനകള്‍. ജില്ലയുടെ കിഴക്കന്മേഖലകളില് പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ പാവപ്പെട്ട പട്ടികജാതി വര്‍ഗക്കാരെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ നിയമപരമായി തടയുവാന്‍ പട്ടികജാതിക്ഷേമവകുപ്പും ആഭ്യന്തരവകുപ്പും അടിയന്തിരമായി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് സാംബവമഹാസഭ ജില്ലാകമ്മിറ്റി കളക്ടര്‍ക്ക് നിവേദനം നല്കി.
ഇല്ലായ്മകളെ ചൂഷണം ചെയ്ത് കോളനികളിലും മറ്റ് പട്ടികജാതി സങ്കേതങ്ങളിലും മിഷണറിമാര്‍ മതംമാറ്റപരിശ്രമങ്ങള് ഊര്‍ജ്ജിതപ്പെടുത്തുന്നത്. അല്പലാഭത്തിനുവേണ്ടി മതപരിവര്‍ത്തനത്തിന് ഇരയാകുന്നവര്‍ അവരുടെ മുന്‍ഗാമികളായ അവശ ക്രൈസ്തവസഹോദരന്മാരുടെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മേലില്‍ ഇക്കൂട്ടര്‍ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ശ്രമിച്ചാല്‍ അത് ക്രിമിനല്‍കുറ്റമായി കണക്കാക്കി ശിക്ഷക്ക് വിധേയരാക്കുകയും ഇക്കൂട്ടരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുവാന്‍ ഇതരസമുദായ സംഘടനകളും നേതാക്കന്മാരും തയ്യാറാവുകയും വേണമെന്ന് മഹാസഭ ജില്ലാസെക്രട്ടറി വടമണ്‍ വിനോജി ആവശ്യപ്പെട്ടു.
കൊട്ടാരക്കര റസ്റ്റ് ഹൗസില്‍ സാംബവ മഹാസഭ ജില്ലാപ്രസിഡന്റ് എന്‍.സി. രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാസെക്രട്ടറി വടമണ്‍ വിനോജി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എ. മുരുകദാസ്, വൈസ്പ്രസിഡന്റ് പുനലൂര്‍ നാണു, കൊല്ലം ഷാബു, ജില്ലാജോയിന്റ് സെക്രട്ടറി കല്ലുമല രാഘവന്, കൊല്ലം താലൂക്ക് യൂണിയന് പ്രസിഡന്റ് എം. പുഷ്പരാജന്‍, സജീവ് ഒഴുകുപാറ, വനിതാസമാജം ജില്ലാപ്രസിഡന്റ് ബിന്ദു കാവയ്യം, ജില്ലാസെക്രട്ടറി രമാ കരുണാകരന് എന്നിവര്‍ സംസാരിച്ചു. ഷാബു നന്ദി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘര്‍വാപ്പസി പ്രസ്ഥാനത്തിനെതിരെ ഹിന്ദുവിരുദ്ധ രാഷ്ട്രീയക്കാര്‍ വ്യാപകമായി പ്രചാരണം നടത്തുന്നതിനിടെയാണ് സാംബവമഹാസഭയെപ്പോലുള്ള സംഘടനകള്‍ രംഗത്തുവരുന്നത്. കഴിഞ്ഞ ദിവസം എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കപടമതേതരശക്തികള്ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: