തിരുവനന്തപുരം: കെഎസ്ആര്‍റ്റിസി മാനേജിംഗ് ഡയറക്ടര്‍ക്കും ഫിനാന്‍സ് ഓഫീസര്‍ക്കുമെതിരെ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയില്‍ അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം ആര്. നടരാജന് ഗതാഗതവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
ഡിജിപിടിപി സെന്‍കുമാര്‍ കോര്പ്പറേഷന് മേധാവിയായിരിക്കെ പ്രതിദിനം അഞ്ചു കോടിയായിരുന്നു കോര്‍പ്പറേഷന്റെ കളക്ഷനെന്ന് ആലപ്പുഴ സ്വദേശി ജി. വേലായുധന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കോര്പ്പറേഷന് മേധാവികളുടെ കെടുകാര്യസ്ഥത കാരണമാണ് സ്ഥാപനം തകര്‍ന്നതെന്നും പരാതിയില്‍ പറയുന്നു.
സ്ഥാപനത്തിലെ ഇപ്പോഴത്തെ മേധാവികള്‍ മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയിട്ടുള്ള അഴിമതികള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടും അനേ്വഷിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ധന വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഇരിക്കേണ്ട തസ്തികയില്‍ വേണ്ടത്ര യോഗ്യതയില്ലാത്തയാളെ നിയമിച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. കെഎസ്ആര്‍റ്റിസിയുടെ മേധാവിയായി ഋഷിരാജ് സിംഗിനെ നിയമിക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: