പറവൂര്‍: ദേശീയപാത-17 വരാപ്പുഴ ടോള്‍ബൂത്തില്‍ ടോള്‍ പിരിക്കുന്ന തൊഴിലാളികളെയാണ് ദേശീയപാത-17ലെ ഉദേ്യാഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ആക്ഷേപം. വരാപ്പുഴയിലെ ടോള്‍ ദേശീയപാത അധികൃതര്‍ നേരിട്ടാണ് പിരിക്കുന്നത്. 36 തൊഴിലാളികളുള്ള ടോള്‍ബൂത്തില്‍ 10 പേര് വീതമാണ് ഒരു ഷിഫ്റ്റില്‍ ജോലിചെയ്യുന്നത്. അധികൃതരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ടോള്‍ പിരിക്കുന്ന ഞങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
പണംവാങ്ങി രസീത് കൊടുത്താണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. എന്നാല്‍ ചില വാഹനങ്ങള്‍ ടോള്‍ എടുക്കാതെ കടന്നുപോകുവാന്‍ ശ്രമിക്കുമ്പോഴാണ് ബാര്‍ താഴ്ത്തി വാഹനങ്ങള്‍ തടയുന്നത്. ഇത്തരം സംഭവങ്ങള്‍ തൊഴിലാളികളും യാത്രക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ക്കും തൊഴിലാളികള്‍ക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടതായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ടോള്‍ എടുക്കാതെ വാഹനങ്ങള്‍ കടന്നുപോയാല്‍ തൊഴിലാളികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കും. ടോള്‍ പിരിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞാല്‍ യാത്രക്കാരും മര്‍ദ്ദിക്കും. ഇത്തരം സംഭവങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും ഇതെല്ലാം സ്വന്തംനിലയില്‍ പരിഹാരം കാണണം എന്നാണ് അധികൃതരുടെ നിലപാട്. ഇത്തരം സംഭവങ്ങളുടെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതും പതിവാണ്.
ഇപ്പോള്‍ 6 പേര് സസ്പെന്‍ഷനിലാണ്. ഒരുവിധത്തിലുമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ തുച്ഛമായ വരുമാനത്തില്‍ കുടുംബംപുലര്‍ത്താന്‍ പണിയെടുക്കുന്ന തൊഴിലാളികളെ ദേശീയപാത അധികൃതര്‍ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരു തൊഴിലാളി നേതാവ് ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: