കൊച്ചി: ഗാര്‍ഹിക-ഗാര്‍ഹികേതര വാട്ടര്‍ കണക്ഷനുകളില്‍ മീറ്ററിനുശേഷമുള്ള ചോര്‍ച്ച വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് ജല അതോറിറ്റി. വെള്ളക്കരം വര്ദ്ധിക്കാനിടയാകുന്ന കാരണങ്ങളില്‍ ഏറവും പ്രധാനം ഈ ചോര്‍ച്ചയാണ്. ഏറ്റവും നൂതനമായ സോഫ്റ്റ്വെയറും സ്പോര്‍ട്ട് ബില്ലുമാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കിയിരിക്കുന്നത്. രണ്ട് മാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡിംഗ് എടുത്ത്, ഉപയോഗിച്ച വെള്ളത്തിനുള്ള കരം മാത്രമാണ് ജല അതോറിറ്റി ഈടാക്കിക്കൊണ്ടിരിക്കുന്നത്.
ടാങ്കിലെ ചോര്‍ച്ച വെള്ളക്കരം സംബന്ധിച്ച് ലഭിക്കുന്ന പരാതിയില്‍ 80 ശതമാനവും ടാങ്കാണ്വില്ലന്. സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ടാങ്കുകളിലാണ് പ്രധാനമായ ചോര്‍ച്ച കാണുന്നത്. മരത്തിന്റെ വേര് ടാങ്കിലേക്ക് ഇറങ്ങിയാലും ചോര്‍ച്ച ഉണ്ടാകുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.
മീറ്ററിനുശേഷം ടാങ്ക് വരെയുള്ള ലൈനിലെ ചോള്ച്ച, പല വീടുകളിലും സിമന്റ് തറക്ക് താഴെ കൂടിയാണ് ലൈന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെടില്ല.ഫ്ളോട്ട് വാല്‍വിലെ തകരാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫഌഷ് ടാങ്കിലെ വാല്‍വിനുണ്ടാകുന്ന തകരാര്മൂലമുള്ള ചോര്‍ച്ച ഓവര്‍ഹെഡ് ടാങ്കിലേക്ക് ജലനിരപ്പ് കുറയുന്നത് അനുസരിച്ച് ഓട്ടോമാറ്റിക്കായി പമ്പ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള വീടുകളില്‍ ഈ ലീക്ക് ശ്രദ്ധയില്‍പ്പെടില്ല.
ടാപ്പിലെ ചോര്‍ച്ചയും പ്രത്യേകിച്ച് വാഷ്ബേസിനിലെ ടാപ്പിലുള്ള ചോര്‍ച്ചയും വെള്ളം ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഒരു തുള്ളിയാണ് പാഴാക്കുന്നതെങ്കിലും പ്രതിമാസം അത് നല്ലൊരു ഉപയോഗമായി മാറും.
വെള്ളക്കരം പിഴയോടുകൂടി അടക്കാനുള്ള പ്രവൃത്തദിവസം കഴിഞ്ഞാല്‍ പിറ്റേ പ്രവൃത്തി ദിവസം വിഛേദിക്കുമെന്നും ബില്ലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വാട്ടര്‍ കണക്ഷന് വിഛേദിക്കാന്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഉപഭോക്താക്കള്‍ ശ്രദ്ധാലുക്കളാകുന്നത്. അഞ്ഞൂറോളം വാട്ടര്‍ കണക്ഷനുകളാണ് വെള്ളക്കരം കുടിശിക വരുത്തിയതിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ വിഛേദിച്ചത്. കുടിശിക തീര്‍പ്പാക്കി വിഛേദിക്കല്‍ നടപടികളില്‍നിന്നും ഒഴിവാകണമെന്ന് ജെസ്സി ജോസ് എന്‍. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: