ന്യൂദല്‍ഹി: ഭാരതത്തിന്റെ ആധുനിക ചരിത്രത്തില്‍ അടല്‍ ബിഹാരി വാജ്പേയിക്ക്
നിര്‍ണായക സ്ഥാനമാണുള്ളതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. വാജ്പേയിടെ തൊണ്ണൂറാം ജനദിനത്തിനയച്ച ആശംസാ സന്ദേശത്തിലാണ് പുടിന്റെ പരാമര്‍ശം വന്നത്
ഭാരതത്തിനകത്തും പുറത്തും പ്രധാനമന്ത്രിയായും രാഷ്ട്രീയ നേതാവായും മാത്രമല്ല വാജ്പേയി അറിയപ്പെട്ടിരുന്നത് . പ്രതിഭാധനനായ കവിയും ജ്ഞാനിയും കൂടിയായിരുന്നു അദ്ദേഹമെന്ന് പുടിന് പറഞ്ഞു .റഷ്യയും ഭാരതവുമായുള്ള ബന്ധം ഉച്ച സ്ഥായിയിലെത്തിക്കാന് വാജ്പേയിടെ നേതൃത്വത്തിനു കഴിഞ്ഞെന്നും പുട്ടിന് കൂട്ടിച്ചേര്‍ത്തു . വാജ്പേയിയുടെ കാലത്താണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്ര പ്രധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതെന്നും പുടിന് സന്ദേശത്തില്‍ പറഞ്ഞു .
വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് 2000 ല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ തന്ത്ര പ്രധാനമായ ഇടങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കരാര്‍ നിലവില്‍ വന്നത് . പുടിന് ഈയിടെ നടത്തിയ സന്ദര്‍ശനവും ഇന്തോ റഷ്യ ഉച്ചകോടിയും ആ കരാറിന്റെ തുടര്‍ച്ചയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം നടത്തിയ പ്രസംഗത്തില്‍ ഈ കാര്യം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: