ഇസ്ലാമാബാദ്: അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്തു. ഇയാള്‍ പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തായത്.
ദാവൂദും ദുബായിലുള്ള ഭൂമി കച്ചവടക്കാരനും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ദാവൂദിന് കറാച്ചിയിലും ദുബായിലും ശതകോടികളുടെ ആസക്കതികളുണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യകക്കതമാകുന്നുണ്ട്. ന്യൂസ് മൊബൈല്‍ ഡോട്ട് ഇന്‍ വെബ്സൈറ്റാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.
രണ്ടു പതിറ്റാണ്ടിലേറെയായി ലോകത്തെ എല്ലാ അന്വേഷണ ഏജന്‍സികളെയും അതിവിദഗ്ധമായി കബളിപ്പിക്കുകയാണ് ദാവൂദ്. അറബ് രാജ്യങ്ങളിലെ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ചര്‍ച്ചകളും ടേപ്പിലുണ്ട്.
അതേസമയം ദാവൂദിനെ കൈമാറണമെന്ന് ഇന്ത്യ നിരന്തരം പാകിസ്ഥാനോട് ആവശ്യപ്പെട്ട് വരുന്നതാണെങ്കിലും അവിടത്തെ സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ല. ദാവൂദ് പാകിസ്ഥാനില്‍ ഇല്ല എന്നാണ് ആ രാജ്യത്തിന്റെ വാദം. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പാകിസ്ഥാന്റെ വാദത്തിന്റെ മുനയൊടിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: