ന്യൂദല്‍ഹി: 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപം വംശഹത്യയായിരുന്നുവെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഈ സംഭവത്തെ കലാപമെന്ന് രേഖപ്പെടുത്താനാകില്ല.
കലാപത്തിന് നേതൃത്വം നല്കിയ ഭൂരിഭാഗം ആളുകള്‍ക്കും ശിക്ഷ ലഭിച്ചിട്ടില്ല. തിലക് വിഹാറില്‍ നടന്ന ചടങ്ങില്‍ ഇരകള്‍ക്കായി ധനസഹായം വിതരണം ചെയ്യുകയായിരുന്നു ആഭ്യന്തരമന്ത്രി.
നീതി നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലാപത്തില്‍ ഇരകളായവര്‍ക്കു ധനസഹായമല്ല നീതിയാണു കിട്ടേണ്ടതെന്ന് ബന്ധുക്കള്‍ തന്നോട് പറഞ്ഞതായും മന്ത്രി അറിയിച്ചു. ഇവര്‍ക്ക്് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കലാപത്തെ കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷന് രൂപീകരിക്കും. അഞ്ചു ലക്ഷം രൂപയുടെ ചെക്കുകളാണ് വിതരണം ചെയ്തത്. 2459 പേര്‍ക്ക് ഉടനെ തന്നെ ധനസഹായം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: