കൊച്ചി: അനധികൃത അറവുശാലകളും മാംസ വില്‍പ്പന കേന്ദ്രങ്ങളും ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ക്ക് രൂപം നല്കാന് ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. റെയ്ഡുകള്‍ നടത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, പോലീസ് തുടങ്ങിയവരുടെ യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യും. അറവു മാലിന്യങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. സാജു പോള്‍ എം.എല്‍.എയാണ് വികസനസമിതിയില്‍ വിഷയം ഉന്നയിച്ചത്.
അനധികൃത മാംസ വില്‍പ്പനശാലകള്‍ക്കും അറവുമാലിന്യം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുന്നവര്ക്കുമെതിരെയും നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതിനകം 31 ഗ്രാമപഞ്ചായത്തുകളില്‍ ഇത്തരം വില്പ്പനകേന്ദ്രങ്ങള്ക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. അശമന്നൂര്‍, കൂവപ്പടി, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കീഴ്മാട്, എടത്തല, തിരുമാറാടി, ചെല്ലാനം, കുമ്പളങ്ങി എന്നിവിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും നടപടി സ്വീകരിച്ചു. അതേസമയം നടപടിക്കിറങ്ങുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടര്‍ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.
ജില്ലയില്‍ മണല്‍ വാരല്‍ പുനരാരംഭിക്കാനാകാത്തത് ഓണ്‍ലൈന്‍ മണല്‍ പാസ് വിതരണ സമ്പ്രദായത്തില്‍ ഏതാനും പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണെന്ന് കളക്ടര്‍ പറഞ്ഞു. വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംശയങ്ങള്‍ ദുരീകരിച്ച് മണല്‍ വിതരണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
ചമ്പക്കര കനാലില്‍ മത്സ്യം ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിച്ചു വരികയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. വിവിധ ഇനങ്ങളിലായി 26 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ട ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പട്ടികജാതി, വര്‍ഗ വികസന ഫണ്ട് വിനിയോഗത്തില്‍ താഴെത്തലത്തിലെ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായി ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു. ചെറിയ തടസങ്ങളുടെ പേരില്‍ പോലും ഫണ്ട് വിനിയോഗിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അയ്യമ്പുഴ, പ്ലാന്റേഷന് തുടങ്ങിയ ഭാഗങ്ങളിലെ വന്യമൃഗ ശല്യം അകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണം. അങ്കമാലിയില്‍ മാര്‍ക്കറ്റ് റോഡ് വികസനത്തിന് പുറമ്പോക്ക് ഒഴിപ്പിക്കല്‍ നീണ്ടുപോകുന്നതും ജോസ് തെറ്റയില്‍ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.
മരട് നഗരസഭയിലെ 17, 18, 19, 20 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിന് ജനറം പദ്ധതി പൂര്‍ണതോതില്‍ കമ്മീഷന് ചെയ്യുന്നതോടെ പരിഹാരമാകുമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനറം പദ്ധതി മുഖേനയുള്ള ജലവിതരണം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പണികളും നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വൈപ്പിനില്‍ നിന്നും ഗോശ്രീ റോഡ് വഴി ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കുള്ള ലോ ഫ്ളോര്‍ ബസ് സര്‍വീസ് മുടങ്ങരുതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
എം.എല്‍.എമാരായ ജോസ് തെറ്റയില്‍, സാജു പോള്‍ എന്നിവര്‍ക്ക് പുറമെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി സുനില്‍ ഇടപ്പലക്കാട്ട്, നഗരസഭ ചെയര്മാന്മാരായ പി.ഐ. മുഹമ്മദാലി (തൃക്കാക്കര), ആര്. വേണുഗോപാല്‍ (തൃപ്പൂണിത്തുറ), ബെന്നി മൂഞ്ഞേലി (അങ്കമാലി), ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: