ലഖ്നൗ: രാജ്യത്ത് നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് .രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഗൗരപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ് ഈ വിഷയം. വിവിധ സമുദായങ്ങളെ വാഗ്ദാനങ്ങള്‍ നല്കി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേകം സമിതിയെ നിയോഗിക്കുകയാണ് വേണ്ടത്.
ഒരു സമുദായത്തില്‍ നിന്നും മറ്റൊന്നിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതാരാണ് കേന്ദ്രസര്‍ക്കാരെന്നും ലഖ്നൗ മഹിള കോളേജില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവേ രാജ്നാഥ്സിങ് വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ഇതിനായി പ്രത്യേക ഉപദേശക സമിതിയെ നിയമിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സമാന്തര സൈനിക വിഭാഗത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം 1.5 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനാമാക്കി ഉയര്‍ത്തുമെന്നും രാജ്നാഥ് സിങ് അറിയിച്ചു. ബിജെപി ദേശീയ കൗണ്‍സിലില്‍ സ്ത്രീപങ്കാളിത്തം 33 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് ആസിഡ് ആക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെിരെ നടപടി സ്വീകരിക്കാനും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: