എരുമേലി: ശബരിമല തീര്‍ത്ഥാടനാഘോഷത്തിന്റെ ഒന്നാം ഘട്ടമായ മണ്ഡലകാലപൂജ കഴിഞ്ഞു. തീര്‍ത്ഥാടന വജയത്തിന് വഴിയൊരുക്കിയത് എരുമേലിയിലെ വണ്‍വെ സംവിധാനം.
പേട്ടതുള്ളല്‍ പാതയിലെ വാഹനഗതാഗതംതന്നെ ഒഴിവാക്കണമെന്ന് ഹൈന്ദവ സംഘടനകളുടെ ശക്തമായ ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കെയാണ് ഇത്തവണ പാതയില്‍ വണ്‍വെ സംവിധാനം ഏര്‍പ്പെടുത്താന്‍ പോലീസ് മുന്‍കൈയെടുത്തത്. നിര്‍ഭയമായി തീര്‍ത്ഥാടകര്‍ക്ക് പേട്ടതുള്ളാനും വാഹനഗതാഗതം നടത്താനും കഴിഞ്ഞതാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഏറ്റവും വലിയ പ്രത്യേകതയായി നാട്ടുകാര്‍തന്നെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ വണ്‍വെ സംവിധാനം അട്ടിമറിക്കാന്‍ പലശ്രമങ്ങളും നടന്നുവെങ്കിലും പോലീസ് ശക്തമായി നിന്നതോടെ പോലീസിനെതിരെ ചിലര്‍ നീങ്ങിയതും പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. തീര്‍ത്ഥാടനപാതയില്‍ പരാതികളൊന്നും ഇല്ലാതെയാണ് ഈ മണ്ഡലപൂജ കടന്നുപോയത്. മകരവിളക്ക് തീര്‍ത്ഥാടന കാലയളവിലേക്ക് വണ്‍വെ സംവിധാനം മികവുറ്റ രീതിയില്‍തന്നെ നടപ്പാക്കാനാണ് പോലീസിന്റെ തീരുമാനമെന്നും മണിമല സിഐ എം.എ. അബ്ദുള്‍ റഹിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: