മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ചൂടേറ്റി വിരാട് കോഹ്ലി- മിച്ചല്‍ ജോണ്സന് വാക്പോര്.
ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 83-ാം ഓവറിലായിരുന്നു കോഹ്ലിയും ജോണ്‍സനും കൊമ്പുകോര്‍ത്തത്. രണ്ടാം പന്ത് ജോണ്സന് നേരെ തട്ടിയിട്ട കോഹ്ലി ക്രീസിനു പുറത്തേക്കിറങ്ങി. ഫോളോത്രൂവില്‍ പന്തെടുത്ത ജോണ്സണ് സ്റ്റംപിനെ ലക്ഷ്യംവച്ചു. ത്രോ കൊണ്ടത് കോഹ്ലിയുടെ ശരീരത്തിലും. ഓസീസ് പേസര്‍ ക്ഷമ ചോദിച്ചെങ്കിലും കോഹ്ലി ക്ഷുഭിതനായി. ഇനിയിത് ആവര്‍ത്തിക്കരുതെന്നും അടുത്തവട്ടം സ്റ്റംപില്‍ കൊള്ളിക്കണമെന്നും ഇന്ത്യന്‍ താരം ജോണ്‍സനോട് പറഞ്ഞു.
പരുക്കന്‍ വാക്കുകളാല്‍ എതിരാളിയെ ചൊടിപ്പിച്ച് പുറത്താക്കുന്ന രീതി ആസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ അഭിവാജ്യഘടകമാണ്. മെല്‍ബണില്‍ ജോണ്സന് ഉള്‍പ്പെടെയുള്ള ഓസീസ് താരങ്ങള്‍ കോഹ്ലിയെ നിരന്തരം വാക്കുകളാല്‍ വേട്ടയാടിയിരുന്നു. ശല്യക്കാരനായ വൃത്തികെട്ട കുട്ടിയെന്നുവരെ വിളിച്ച് അവര്‍ കോഹ്ലിയെ അധിക്ഷേപിച്ചു.
ബാറ്റുകൊണ്ടാണ് കോഹ്ലി അതിനെല്ലാം മറുപടി പറഞ്ഞത്. ജോണ്‍സന്റെ 72 പന്തുകള്‍ നേരിട്ട വിരാട് 68 റണ്‍സ് വാരി. കോഹ്ലിയെ മടക്കാന്‍ മൂന്നാം ദിനത്തിലെ അവസാന ഓവര്‍ വരെ കങ്കാരുപ്പടയ്ക്കു കാത്തിരിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: