കൊച്ചി: കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന അക്കാദമിക് ബഹിഷ്കരണം പതിനൊന്ന് ദിവസം പിന്നിട്ടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലേയ്ക്ക്. സമരം നടത്തുന്ന ഡോക്ടര്‍മാര്‍ മുടക്കം വരുത്താതെ ഹാജര്‍ ബുക്കില്‍ ഒപ്പിടുമ്പോള്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നില്ല. ഇതാണ് വിദ്യാര്‍ഥികളെ പ്രതിഷേധനത്തിലേയ്ക്ക് നയിച്ചത്.
ഡോക്ടര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരം വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്താതെയാണ് നടത്തുന്നത്. ഈ മാസം 17നാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരമുള്ള ഒഴിവുകള്‍ മൂന്നു മാസത്തിനുള്ളില്‍ നികത്തിയില്ലെങ്കില്‍ അംഗീകാരം നഷ്ടമാകുമെന്ന കാരണം ഉയര്‍ത്തിക്കാട്ടിയാണ് സമരം. ഒരു വര്‍ഷമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
പകുതിയില്‍ അധികം വരുന്ന ഡോക്ടര്‍മാര്‍ യോഗ്യത ഇല്ലാത്തവരും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവരുമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഹാജര്‍ നഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍ ഇന്റേണല്‍ മാര്‍ക്ക്് കുറയുമെന്ന നിലയില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഇതുവരെ പ്രതിഷേധിക്കുന്നത്. സര്‍ക്കാറിന്റെ ഭാഗത്ത്നിന്നും തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: