ബംഗളൂരു: വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടുനിന്ന ദേശീയ അമ്പെയ്ത്ത് (ആര്‍ച്ചറി) മത്സരം സമാപിച്ചു. ലോകത്ത് ഏറ്റവുമധികം വനവാസി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരമായിരുന്നു ഇത്. സമാപന സമ്മേളനത്തില്‍ കേന്ദ്ര കായിക-യുവജനക്ഷേമ വകുപ്പുമന്ത്രി സര്‍വാനന്ദ് സോനോവാള്‍ പങ്കെടുത്തു. വനവാസി കായിക മത്സര പരിപാടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ഉറപ്പു നല്കി.
കായിക മത്സരങ്ങള്‍ പട്ടികവര്‍ഗ്ഗ യുവാക്കളുടെ പ്രതിഭാശേഷികള് പുറത്തുകൊണ്ടുവരാന്‍ പറ്റിയ മാര്‍ഗ്ഗമാണെന്ന് ചടങ്ങില്‍ സംസാരിച്ച കല്യാണ്‍ ആശ്രമം ഉപാധ്യക്ഷന്‍ ജലേശ്വര് ബ്രഹ്മ പറഞ്ഞു.
ഒളിമ്പ്യന്‍ രാഹുല്‍ ബാനര്‍ജി ചടങ്ങില്‍ സംബന്ധിച്ചു. ആന്ധ്ര, ഝാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഏറെ തിളങ്ങി.
പതിനേഴാമത് അമ്പെയ്ത്ത് മത്സരമേള ഉദ്ഘാടനം ചെയ്തത് കേന്ദ്ര പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി ജൂവല്‍ ഒറാം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: