സംസാരവും സംന്യാസവും മനസ്സിന്റെ രണ്ട്അവസ്ഥകളാണ്. സംസാരാവസ്ഥയില്‍ വീക്ഷണം ബഹിര്‍മുഖമായിരിക്കും. ദൃഷ്ടി പ്രകൃതി ഗുണങ്ങളിലായിരിക്കും. ബോധം അഹന്തയില്‍ കേന്ദ്രീകൃതമായിരിക്കും. പ്രേമം വിവിധ വിഷയങ്ങളില്‍ ചിതറിക്കിടക്കും.
സംന്യാസാവസ്ഥയിലായിരിക്കട്ടെ വീക്ഷണം അന്തര്‍മുഖമാണ്. ദൃഷ്ടി ഈശ്വരമഹത്വത്തിലായിരിക്കും. ബോധം ഈശ്വരനില്‍ കേന്ദ്രീകൃതമാകും. പ്രേമം പൂര്‍ണമായി ഈശ്വരനില്‍ ബദ്ധീകൃതവും പ്രതിഷ്ഠിതവുമായിരിക്കും. പ്രകൃതിയാണു ഭാര്യ. പ്രകൃതിയുമായുള്ള ബന്ധത്തില്‍ ജനിച്ച സന്തതികളാണു വികാരങ്ങള്‍. മനസ്സാണ് ഗൃഹം.
ഹിമാലയത്തിലെ ഏകാന്തതയിലേക്ക് പിന്വാങ്ങിയതുകൊണ്ടുമാത്രം നിങ്ങള്‍ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ ഒരു സംന്യാസിയായി തീരുന്നില്ല. നിങ്ങള്‍ നിങ്ങളുടെ അനിയന്ത്രിതമായ ഭാര്യയും അതായത് പ്രകൃതിയും അത്യന്തം അക്രമാസക്തരായ കുട്ടികളും അതായത് വികാരങ്ങളും ആയുള്ള ബന്ധം വിഛേദിക്കണം. മനസ്സാകുന്ന ഗൃഹത്തെ ഉപേക്ഷിച്ച് വിശാലമായ പ്രജ്ഞയുടെ ഏകാന്തതയെ വരിക്കണം. ഈ അവസ്ഥയില്‍ നിങ്ങള്‍ പുറമെ ഒരു ഗൃഹസ്ഥാശ്രമിയായി വര്‍ത്തിക്കുമെങ്കിലും ആന്തരികമായി ഒരു സംന്യാസിയായിരിക്കും.
ഈശ്വരനില്‍ ഏകമായി വര്‍ത്തിക്കുന്നതാണു ഏകാന്തത. പലവഴിക്ക് മനസ്സിനെ വലിച്ചിഴക്കുന്ന ചിന്തകളുടെ തിരക്കില്‍ കഴിയുന്നതാണ് സാമൂഹ്യജീവിതം. ഈശ്വരനും കര്‍ത്തവ്യവും മാത്രമേ നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. ആ രണ്ടില്‍ ഈശ്വരനാണ് നിങ്ങളുടെ ലക്ഷ്യസ്ഥാനം. കര്‍ത്തവ്യമാകട്ടെ പരിശുദ്ധിയും പ്രശാന്തതയും ധാര്‍മ്മികശക്തിയും മാനസികമായ ഏകാഗ്രതയുടെ പ്രഭാവവും നിങ്ങള്‍ക്ക് നേടിത്തരുന്ന ധാര്‍മ്മിക വ്യവസ്ഥിതിയാണ്. എല്ലാ കര്ത്തവ്യാനുഷ്ഠാനവും ധാര്‍മ്മിക പരിശീലനമാണ്. അന്ത്യത്തില്‍ അവ ഹിന്ദുക്കളുടെ പരമമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ നിങ്ങളെ സമര്ഹരാക്കും. ഈശ്വരസാക്ഷാത്കാരമാണ് ആ പരമമായ കര്‍ത്തവ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: