ന്യൂദല്‍ഹി: എക്സൈസ് തീരുവയ്ക്ക് നല്‍കിയിരുന്ന ഇളവുകള്‍ അവസാനിച്ചു. ജനുവരി മുതല്‍ ബൈക്കുകളുടേയും കാറുകളുടേയും മറ്റും വില നാലുശതമാനംവരെ ഉയര്‍ന്നേക്കും.
എക്സൈസ് തീരുവയില്‍ ഇളവുനല്കിയിരുന്നത് നരേന്ദ്ര മോദി സര്ക്കാര്വന്നശേഷം ആറുമാസംകൂടി നീട്ടിനല്‍കിയിരുന്നു.
ഇത് ഈമാസം അവസാനിക്കുകയാണ്. ഇത് ഇനി ദീര്ഘിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.ഫെബ്രുവരിയിലാണ് കാറുകളുടെയും ബൈക്കുകളുടെയും തീരുവ കുറച്ചത്.തകര്‍ച്ചയിലായ ഓട്ടോ വ്യവസായത്തെ രക്ഷിക്കാനായിരുന്നു ഇത്. ഇപ്പോള്‍ ഈ വ്യവസായംമെച്ചപ്പെട്ടതു കണക്കിലെടുത്താണ് തീരുവയിളവ് നീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: