ഹെയ്ഡന്: അമേരിക്കയില്‍ രണ്ട് വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. ഇരുപത്തൊമ്പതുകാരിയായ വെറോണിക്ക റട്ട്ലഡ്ജാണ് മരിച്ചത്.
വെറോണിക്ക തന്റെ മൂന്ന് കുട്ടികളുമായി ഹെയ്ഡനിലെ വാള്‍മാര്‍ട്ടില്‍ ചൊവ്വാഴ്ച രാവിലെ ഷോപ്പിംഗിനായി പോയപ്പോഴാണ് സംഭവം. ഷോപ്പിംഗിനായി ഉപയോഗിക്കുന്ന ഉന്തുവണ്ടിയിലായിരുന്നു രണ്ടു വയസുകാരനെ വെറോണിക്ക ഇരുത്തിയിരുന്നത്. അവിടെ നിന്നും അമ്മയുടെ പഴ്സ് എടുക്കാന്‍ ശ്രമിച്ച കുട്ടി ബാഗില്‍ നിന്നും ചെറിയ കൈത്തോക്ക് എടുക്കവെ അത് അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് കൂട്ടിനൈ കൗണ്ടി ഷെരീഫിന്റെ വക്താവ് സ്റ്റു മില്ലര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് കട അടച്ചിട്ടു. ബുധനാഴ്ച രാവിലെ കട തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബന്ധുക്കളെ കാണുന്നതിനായാണ് വെറോണിക്കയും കുടുംബവും വാള്‍മാര്‍ട്ടില്‍ എത്തിയത്.
കുട്ടികളെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെപ്പറ്റി പൊലീസ് വിശദമായി അന്വേഷണം നടത്തുമെന്ന് വാള്‍മാര്‍ട്ട് വക്താവ് ബ്രൂക്ക് ബുച്ചന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: