ന്യൂദല്‍ഹി: ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മീഷന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ഇതോടെ ജഡ്ജിമാരെ ജഡ്ജിമാരുള്‍പ്പെട്ട കൊളീജിയം നിയമിക്കുന്ന പഴഞ്ചന്‍ രീതിക്ക് അറുതിയായി.ഇനിമേല്‍ സുപ്രീം കോടതിയിലെയും 24 ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതും ഈ കമ്മീഷനാകും.
ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിലാണ് രാഷ്ട്രപതി ഒപ്പിട്ടത്.നേരത്തെ പതിനാറ് സംസ്ഥാനങ്ങള്‍ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.ഭരണഘടനാ ദേഭഗതിക്ക് മൊത്തം നിയമസഭകളുടെ പകുതിയെണ്ണത്തിന്റെ അനുമതി വേണം. 29 സംസ്ഥാനങ്ങളില്‍ പതിനാറെണ്ണവും ബില്‍ അംഗീകരിച്ചതായി അധികൃതര്‍ പറഞ്ഞു. പാര്‍ലമെന്റ് ആഗസ്റ്റില്‍ ഭരണഘടനാ ഭേദഗതി ബില്ലിന് അനുമതി നല്‍കിയിരുന്നു.
നിലവില്‍ ഇരുപതംഗ കൊളീജിയമാണ് ജഡ്ജിമാരെ നിയമിച്ചിരുന്നത്. പുതിയ കമ്മീഷന്റെ തലവന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസാണ്. ഇതേകോടതിയിലെ രണ്ടു മുതിര്‍ന്ന ജഡ്ജിമാരും രണ്ട് പ്രമുഖ വ്യക്തികളും നിയമമന്ത്രിയുമാകും അംഗങ്ങള്‍.പ്രമുഖ വ്യക്തികളെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാകും ശുപാര്‍ശ ചെയ്യുക.
ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന രീതി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കമ്മീഷന് എന്ന ആശയം ഉടലെടുത്തത്. ‘രാജ്യമൊട്ടാകെ വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ ആശയം അംഗീകരിച്ചതും കമ്മീഷന് രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയതും. മുന്‍ചീഫ് ജസ്റ്റീസ് അടക്കം പല ജഡ്ജിമാരും കമ്മീഷന് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: