കോട്ടയം: രാഷ്ട്രീയ സംസ്കാരം ലംഘിച്ച് ഭരണംനടത്തി സംസ്കാരം തകര്‍ക്കുന്ന നടപടിയില്‍നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എല്‍ഡിഎഫ് വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വയം രാജിവച്ചൊഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
കേരളത്തില്‍ നടക്കുന്ന എല്ലാ അഴിമതികളും അവസാനം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയിലാണ്. സോളാര്‍ കേസിലും ടൈറ്റാനിയം അഴിമതി കേസിലും ബാര്‍ കോഴയിലും പ്രധാന കണ്ണി മുഖ്യമന്ത്രിയാണ്. ഈ ആവശ്യമുന്നയിച്ച് എല്‍ഡിഎഫ് അഞ്ച് മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരം ആരംഭിക്കും. അഴിമതി നടത്തുകയും അഴിമതിക്ക് ഒത്താശചെയ്യുകയും അഴിമതി ഒതുക്കുകയും ചെയ്യുന്ന ആളെന്ന ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ് ഉന്നയിക്കപ്പെടുന്നത്. ഇത് രാഷ്ട്രീയസംസ്കാരത്തിന് യോജിച്ചതല്ല.
ടൈറ്റാനിയം അഴിമതി കേസില്‍ മൂന്നാമത്തെ ജഡ്ജിയും മുഖ്യമന്ത്രിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കീഴുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ അഴിമതി അന്വേഷിക്കുന്നത് ശരിയല്ലെന്നു സുപ്രീംകോടതിവരെ പറഞ്ഞു.
മന്ത്രിസഭയിലെ ധനമന്ത്രി ഒരു കോടി വാങ്ങിയതായി ആരോപണമുയരുമ്പോള്‍ തന്നെ 20 കോടി കോഴ നല്‍കിയതായാണ് കണക്ക്. 19 കോടിരൂപ കോണ്‍ഗ്രസ് വാങ്ങിയതായാണ് മനസ്സിലാക്കുന്നത്.മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമറിയാതെ വകുപ്പില്‍ ഒന്നും നടക്കില്ലെന്നിരിക്കേ 19 കോടിയുടെ അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കണം. പൊതുമരാമത്ത് വകുപ്പും അഴിമതി നിറഞ്ഞതാണെന്ന് ആരോപണമുന്നയച്ച യുഡിഎഫ് എംഎല്‍എയുടെ ആരോപണമൊതുക്കിയതും മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമാണെന്ന് പിണറായി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: