വൈക്കം: മനുഷ്യമനസ്സിലെ മാലിന്യങ്ങള്‍ നീക്കുവാന്‍ നാമജപംകൊണ്ട് മാത്രമേ സാധിക്കുകയുള്ളുവെന്ന് ഭാഗവതസൂര്യന് പി.കെ. വ്യാസന് അമനക്കര പറഞ്ഞു. വൈക്കം വല്ലകം അരിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന പ്രഥമ കണ്ണകി മഹായജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു യജ്ഞാചാര്യന്കൂടിയായ വ്യാസന് അമനക്കര. പ്രാര്‍ത്ഥനയ്ക്കു മതമില്ല. ഞങ്ങളിലൂടെ മാത്രമേ രക്ഷപെടൂ എന്ന് പറയുന്നത് തെറ്റാണ്. സ്വന്തം ധര്മ്മത്തിലുറച്ച്നിന്ന് അന്യന്റെ ധര്‍മ്മത്തെ മോശമായി ചിത്രീകരിക്കരുത്.
ഓരോരുത്തരും അവരവരുടെ ധര്‍മ്മത്തില്‍ ജീവിക്കുക. ഈശ്വരനെ പലപേരില്‍ വിളിച്ചാലും ഒരേസ്ഥലത്താണ് നാം എത്തിച്ചേരുന്നത്. യജ്ഞങ്ങളെല്ലാം നാടിനും നാട്ടുകാര്‍ക്കും ഐശ്വര്യത്തിനുള്ളതാണ്. മനുഷ്യരാശിയുടെ വിഭാഗീയത മനുഷ്യസൃഷ്ടിയാണ്. ലോകം മുഴുവനും സുഖമായിരിക്കട്ടെ എന്നാണ് നമ്മള് പ്രാര്‍ത്ഥിച്ചിട്ടുള്ളത്. ദേവാലയങ്ങള്‍ മനുഷ്യത്വതതിലേക്കുള്ള കവാടങ്ങളാണ്. മനോമലങ്ങളെ കളഞ്ഞ് ലോക നന്മയ്ക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ പരാശക്തിയുടെ അനുഗ്രഹം ഉണ്ടാകണം. പരാശക്തിയാണ് നമ്മളുടെ ഉള്ളില്‍ സ്പുരിക്കുന്ന ആത്മചൈതന്യം. ആത്മാവ് പലതില്ല ഒന്നാണ് ഏകമായിരിക്കുന്ന ഈശ്വര ചൈതന്യമാണ് പരാശക്തി. അത് ആനന്ദസ്വരൂപമാണ് നിരകാരമായിരിക്കുന്ന ആത്മാവിന് കുടിയിരിക്കുന്നതിനുള്ള ആലയമാണ് നമ്മുടെ ശരീരം അതിന് തുല്യമാണ്. ക്ഷേത്രം ക്ഷേത്രമാകുന്ന ഗാത്രത്തില്‍ വിഗ്രരൂപേണയാണ് ആത്മാവിന്റെ പ്രകാശം ഈശ്വരനും ആത്മാവും രണ്ടല്ല എന്ന തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് കണ്ണകി മഹായജ്ഞമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: