ഇടുക്കി: റവന്യൂ വകുപ്പില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത പരാതികള്‍ തീര്‍പ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന റവന്യു സര്‍വേ അദാലത്ത് ഇടുക്കി ജില്ലയില്‍ ഫെബ്രുവരി 7ന് നടക്കും. റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ പുതിയതും പഴയതുമായി 20285 പരാതികളാണ് പരിഗണിക്കപ്പെടുന്നത്.
പട്ടയം, ഭൂമി സംബന്ധമായ രേഖകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കുടുംബക്ഷേമ സഹായ നിധി, പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, പ്രകൃതി ക്ഷോഭം, ഭൂമി ഉപയോഗ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് റവന്യു അദാലത്തില്‍ പരിഗണിക്കപ്പെടുന്നത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും നിയമ കുരുക്കുകളിലോ കോടതി വ്യവഹാരങ്ങളിലോ ഉള്‍പ്പെടാത്തതുമായ പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണുകയാണ് റവന്യൂ അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ പറഞ്ഞു.’
ഇനിയും പരാതി ഉള്ളവര്‍ക്ക് അദാലത്തു ദിവസം അത് നേരിട്ട് മന്ത്രിക്ക് നല്കാന് അവസരമുണ്ട്.
കളക്ട്രേറ്റില്‍ 1232 ഉം ദേവികുളം ആര്‍ഡിഒ ഓഫീസില്‍ 146 ഉം ഇടുക്കി ആര്‍ഡിഒ ഓഫീസില്‍ രണ്ടും പീരുമേട് താലൂക്ക് ഓഫിസില്‍ 7912 ഉം ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ 3297 ഉം ഇടുക്കി താലൂക്ക് ഓഫീസില്‍ 2686 ഉം തൊടുപുഴ താലൂക്ക് ഓഫീസില്‍ 2210 ഉം ദേവികുളം താലൂക്ക് ഓഫീസില്‍ 2800 ഉം പരാതികളാണ് തീര്‍പ്പാക്കാതെയുള്ളത്.
പട്ടയവുമായി ബന്ധപ്പെട്ട് 8911 ഉം ഭൂരേഖയുമായി ബന്ധപ്പെട്ട 4643 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് 516 ഉം കുടംബക്ഷേമ സഹായ നിധിയുമായി ബന്ധപ്പെട്ട് 922 ഉം പോക്കുവരവുമായി ബന്ധപ്പെട്ട് 690 ഉം അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് 2390 ഉം ഭൂമി ഉപയോഗ നിയമവുമായി ബന്ധപ്പെട്ട് 583 ഉം പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട 298 ഉം മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള 1332 ഉം പരാതികളാണ് റവന്യു സര്‍വേ അദാലത്തില്‍ പരിഗണനയ്ക്കായി വരിക.
അദാലത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും പുരോഗതി വിലയിരുത്തുന്നതിന്റെയും ചുമതല അസി. കളക്ടര്‍ ജാഫര്‍ മാലീകിനാണ്. അദാലത്തിന്റെ വിജകരമായ നടത്തിപ്പാനായി എഡിഎം വി.ആര് മോഹനന് പിള്ളയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് ജില്ലാ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: