കണ്ണൂര്‍: ആര്‍എസ്എസ്് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് കൊലക്കേസില്‍ രണ്ടു പേര് കൂടി അറസ്റ്റിലായി. പതിനഞ്ചാം പ്രതി മനോജ്, പതിനാറാം പ്രതി ഷബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന എല്ലാ പ്രതികളും പിടിയിലായി. സംഭവസമയത്ത് ഷബിത്താണ് രണ്ടാം തവണ ബോംബ് പൊട്ടിച്ചത്.
വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11ന് ഉക്കാസ്മെട്ടയില്‍ വച്ചാണ് മനോജിനും സുഹൃത്ത് കൊളപ്രത്ത് വീട്ടില്‍ പ്രമോദിനും നേരെ ആക്രമണമുണ്ടായത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: