പെന്ഷന് ആനുകൂല്യമല്ല, അവകാശം തന്നെയാണ്. ജനസേവനത്തിന്റെ പാതയില്‍ നല്ലകാലം മുഴുവന്‍ സമര്‍പ്പിച്ചവര്‍ക്ക് വിരമിക്കുമ്പോള്‍ അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അതിനാണ് പെന്ഷന്.
അത് കൃത്യമായും കാലതാമസം ഇല്ലാതെ നല്‍കാനുള്ള നടപടികള്‍ക്കാണ് നരേന്ദ്ര മോദി തുടക്കമിട്ടത്. അതിനുതകുന്ന നിരവധി പദ്ധതികളാണ് കഴിഞ്ഞ ആറുമാസം കൊണ്ട് പൊതു പരാതി, പെന്ഷന് മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.
ഇ ഗവേണന്‍സ്’
ഇ-ഗവേണന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നടപടിക്രമങ്ങള്‍ ലളിതവത്ക്കരിക്കുക, ഏകജാലക സംവിധാനം നടപ്പിലാക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തുക തുടങ്ങിയവയാണിവ.
പെന്ഷന് അനുവദിക്കാനും വിതരണം ചെയ്യാനുമുള്ള താമസം കുറയ്ക്കുകയും നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്തു. 1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് പെന്ഷന് ചട്ടത്തിലെ 26 ഫോമുകള്‍ പരിഷ്ക്കരിക്കുകയും ഇവ പെന്ഷന് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്
പെന്‍ഷന്‍കാര്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും നവംബറില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇതിനു പകരം ‘ജീവന് പ്രമാണ്’ എന്ന ആധാര്‍ ബന്ധിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റാണ് ഇനി നല്‍കേണ്ടത്. 2014 നവംബറിലാണ് ഇത് ആരംഭിച്ചത്.
സമയബന്ധിതമായി പെന്‍ഷനും മറ്റു വിരമിക്കല്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നവര്‍ക്കുള്ള പുരസ്ക്കാര പദ്ധതിയും കേന്ദ്രം ആരംഭിച്ചു. വിരമിക്കുന്ന ജീവനക്കാര്‍ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളും നേട്ടങ്ങളും മറ്റും വിവരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ബോധവല്‍ക്കരണം
പ്രതിവര്‍ഷം 40,000ത്തോളം പേര് കേന്ദ്ര സര്‍വീസില്‍ നിന്ന് വിരമിക്കുന്നുണ്ട്. റെയില്‍വേ, പ്രതിരോധം, തപാല്‍, ടെലികോം എന്നീവയുള്‍പ്പെടെ വിരമിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളം വരും. 50 ലക്ഷത്തോളം പെന്‍ഷന്‍കാരാണുള്ളത്. പെന്‍ഷന്‍കാരുടെ പോര്‍ട്ടലിനെ കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. തിരുവനന്തപുരത്തുള്ള പെന്‍ഷനേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഇതിന്റെ പ്രധാന വക്താക്കളാണ്.
പെന്‍ഷന്‍കാരുടെ ആവലാതികള്‍ പരിഹരിക്കാന്‍ പോര്‍ട്ടലുമായി. www.pgportal.gov.in എന്ന പോര്‍ട്ടലിലൂടെ പരാതികള്‍ 24 മണിക്കൂറും ഓണ്‍ലൈനായി സമര്‍പ്പിക്കാം.
സദ്ഭരണം
കേന്ദ്ര ഗവണ്മെന്റ് എല്ലാവര്‍ഷവും ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കുന്നു.
സ്വയം സാക്ഷ്യെപ്പടുത്തല്
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ സാധാരണക്കാരന് കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കും. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്കുള്ള മറുപടിയും ഫസ്റ്റ് അപ്പീലുകളും അതത് മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന നടപടി 2014 ഒക്ടോബര്‍ 31ന് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: