ഹരിപ്പാട്: ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആദ്ധ്യാത്മികതക്കും മാനവികതക്കും പ്രഥമ സ്ഥാനം നല്കിയാല് മാത്രമേ പുതുതലമുറയില്‍ പെട്ടവരിലൂടെ സമൂഹത്തില്‍ മനുഷ്യസ്നേഹം വളര്‍ത്തിയെടുക്കാന്‍ കഴിയു എന്ന് നടി കവിയൂര്‍ പൊന്നമ്മ പറഞ്ഞു. ചിങ്ങോലി കാവില്‍ പടിക്കല്‍ ശ്രീദേവി ക്ഷേത്രത്തില്‍ നടന്ന ധനുമാസ കാര്‍ത്തിക പൊങ്കാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. യുവതലമുറയ്ക്ക് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈശ്വര ചിന്ത വളര്‍ത്തിയെടുക്കാന്‍ കഴിയൂ. സമൂഹത്തില്‍ ആദ്ധ്യാത്മികതയും മാനവികതയും വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ എന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. തന്ത്രി വടക്കേ മൂടാമ്പാടി വാസുദേവന്‍ ഭട്ടതിരിപ്പാട് ഭണ്ഡര അടുപ്പിലേക്ക് അഗ്നിപകര്‍ന്നു. ക്ഷേത്രം മേല്‍ശാന്തി പ്രശാന്ത് പി.നമ്പൂതിരി, സെക്രട്ടറി പി.സി. പ്രസന്നകുമാര്‍, മാനേജര്‍ കെ.വി. ഹരികുമാര്‍, കെ. വേണുഗോപാലന്‍ നായര്‍, പി.കെ. മുരളീധരന് പിള്ള, ജെ.ഗോപിനാഥപ്പണിക്കര്‍, ആര്. ചന്ദ്രന് പിള്ള, എസ്. അജയകുമാര്‍, സി.കലാധരന്‍ പിള്ള, എന്‍.രാധാകൃഷ്ണന് നായര്‍, പി.രവീന്ദ്രന് നായര്‍, എസ്.ഗോപാലകൃഷ്ണന് നായര്‍, കെ.ദാമോദരന്‍ നായര്‍, ജി.വേണുഗോപാലന്‍, അഡ്വ.കിരണ്‍ കുമാര്‍, സുഗതകുമാരി, രാജീവ് ആലക്കോട്, മുരളീധരന് പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: