മാവേലിക്കര: നഗരസഭാ സെക്രട്ടറി പി.മുരളീധരനെ ഒറ്റപ്പാലത്തേക്ക് സ്ഥലം മാറ്റിയത് റദ്ദ് ചെയ്യാന്‍ കൗണ്‍സില്‍ തീരുമാനം. ഇടതുപക്ഷം അടിയന്തരമായി നല്കിയ പ്രമേയത്തിന്മേല് നടന്ന വോട്ടെടുപ്പില്‍ പത്തിനെതിരെ 12 വോട്ടുകള്‍ക്ക് പ്രമേയം പാസായി. കോണ്‍ഗ്രസിലെ ബിനു വര്‍ഗീസ് ഇടതുപക്ഷത്തെ അനുകൂലിച്ചതാണ് പ്രമേയം പാസായത്. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്നും ബിജെപിയിലെ രണ്ടംഗങ്ങള്‍ വിട്ടുനിന്നിരുന്നു.
അന്യായസ്ഥലം മാറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുന്‍സിപ്പല്‍ ചെയര്മാന് അടിയന്തിര കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി വോട്ടിനിട്ടപ്പോള്‍ ബിനു വര്‍ഗീസ് മറുകണ്ടം ചാടുകയായിരുന്നു.
യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ നിലപാട് യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. 28 അംഗ നഗരസഭയില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി രണ്ട്, സ്വതന്ത്രന് ഒന്ന് എന്നതാണ് കക്ഷി നില. സിഎംപി പിളര്‍ന്നതോടെ യുഡിഎഫിലെ ഒരംഗം എല്‍ഡിഎഫിനൊപ്പമാണ് നേതാക്കള്‍ പറയുന്നു.
ഇപ്പോള്‍ എല്‍ഡിഎഫ് 13, യുഡിഎഫ് 12 എന്നതാണ് കക്ഷിനില. കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സ്വതന്ത്രന് എല്‍ഡിഎഫിനൊപ്പമായിരുന്നു. അതിനാല്‍ 14 പേരുടെ പിന്തുണ ഉണ്ടെന്നാണ് എല്‍ഡിഎഫിന്റെ അവകാശ വാദം. ബിനു വര്‍ഗീസിനെ ഒപ്പം നിര്‍ത്തിയാല്‍ അവിശ്വാസം പാസാക്കാമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. ഇതിനായി ചെയര്മാന് സ്ഥാനം ഉള്‍പ്പെടെ ബിനു വര്‍ഗീസിന് ഇടതുപക്ഷം വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: