പരവൂര്‍: പൂതക്കുളം സ്കൂളില്‍ എസ്എഫ്ഐ നടത്തുന്ന സമരാഭാസത്തെ ചോദ്യം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരേ മാര്‍ക്സിസ്റ്റ് ക്രിമിനലുകള്‍ ആസൂത്രിത ആക്രമണം നടത്തുകയും വീടുകള്‍ക്ക് നേരേ കല്ലെറിയുകയും ചെയ്തു.
ആക്രമത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്കു പരിക്കേല്‍ക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൂതക്കുളം സ്കൂളിലെ സിപിഎമ്മിന്റെ പോഷകസംഘടനയായ കെഎസ്ടിഎ യൂണിയനില്‍പെട്ട അധ്യാപകനെതിരെ പെണ്‍കുട്ടികളുടെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വച്ചതിന് പോലീസ്സ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു
ഇതിനെ തുടര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപെട്ട് സ്കൂളിന്റെ പ്രവര്‍ത്തനം നിരന്തരമായി തടസപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകനെ സ്ഥലം മാറ്റികൊണ്ട് സസ്പെന്ഷന് ഒഴിവാക്കാനുള്ള സിപിഎം നേതാക്കളുടെ തിരക്കഥ അനുസരിച്ച് സ്കൂളിനെതിരെ സമരം നടത്തുകയും അദ്ധ്യാപനം തടസപ്പെടുത്തുകയും ചെയ്യുന്ന എസ്എഫ് ഐയുടെയും ഡിവൈഎഫ്ഐയുടെയും നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും ചെയ്തിരുന്നു. ആക്രമിക്കുന്നത് കണ്ടു തടയുകയും ചോദ്യം ചെയ്യുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ആസൂത്രിതമായി മാരകായുധങ്ങളുമായി സംഘടിച്ച് സിപിഎമ്മുകാര്‍ വീട് കയറി കൊല്ലാന്‍ ശ്രമം നടത്തുകയായിരുന്നു. ഭാഗ്യംകൊണ്ട് അപായപ്പെടുത്താനുളള ശ്രമത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ സജിത്ത്, സനില്‍ അജിത്ത് തുടങ്ങിയവര്‍ ഇപ്പോള്‍ നെടുങ്ങോലം ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ സജിത്തിന്റെ വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. സിപിഎം പാര്‍ട്ടി ഏരിയാ നേതാക്കളും പാര്‍ട്ടി ബ്രാഞ്ച് ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തിലാണ് അക്രമമെന്നത് ശ്രദ്ധേയമാണ്.
സിപിഎം യൂണിയനില്‍പെട്ട അധ്യപകനെ സംരക്ഷിക്കാന്‍ സിപിഎം സ്കൂളിനെതിരെ നടത്തുന്ന സമരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി യാതൊരു രാഷ്ട്രീയ സംഘര്‍ഷങ്ങളുമില്ലാതെ സമാധാനം നിലനില്‍ക്കുന്ന പൂതക്കുളം മേഖലയില്‍ അക്രമം നടത്തി സമാധാനം തകര്‍ക്കാനുളള സിപിഎം ശ്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്കൂളിനെ തകര്‍ക്കാനുള്ള സിപിഎം നിലപാടിനെതിരെ ജനകീയമായ സമര പരിപാടികള്‍ നടത്താനുളള നീക്കത്തിലാണ് സംഘപരിവാര്‍ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: