കുന്നത്തൂര്‍: ശൂരനാട് വടക്ക് നടുവിലേമുറി ഗവ.എല്‍പി സ്കൂളിന്റെ കിണറില്‍ സാമൂഹ്യവിരുദ്ധര്‍ രാസവളം കലര്‍ത്തുകയും വ്യാപകമായ അക്രമണം അഴിച്ചുവിടുകയും ചെയ്തു. പുതുവത്സരതലേന്നാണ് നാടിനെ നടുക്കിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പുതുവത്സര ആഘോഷത്തിന്റെ മറവിലാണ് അതിക്രമങ്ങള്‍ നടന്നിരിക്കുന്നത്.
മദ്യപിച്ച് രാത്രി സ്കൂളിലെത്തിയ സംഘം, കുട്ടികള്‍ നട്ടുവളര്‍ത്തിയ വിളവെടുക്കാറായ പച്ചക്കറിത്തോട്ടവും സമീപത്തുള്ള പൂന്തോട്ടവും വെട്ടിനശിപ്പിക്കുകയും തോട്ടത്തിന്റെ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന രാസവളങ്ങള്‍ കിണറ്റില്‍ തട്ടുകയുമായിരുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര നശിപ്പിക്കുകയും ക്ലാസ് മുറികളിലെ ഫര്‍ണിച്ചറുകളും ജനാലകളും തല്ലിതകര്‍ക്കുകയും ചെയ്തു.
രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളാണ് അക്രമവിവരം ആദ്യം അറിയുന്നത്. തുടര്‍ന്നെത്തിയ അദ്ധ്യാപകര്‍ ശൂരനാട് പോലീസില്‍ വിവരമറിയിച്ചു. സ്കൂളിന്റെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന രാസവളങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ സ്കൂളിലെ കിണറില്‍ രാസവളങ്ങള്‍ സൂക്ഷിച്ചിരുന്ന ചാക്കുകള്‍ കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് കിണറിലെ വെള്ളം പരിശോധിക്കുകയും രാസവളം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഈ കിണറിലെ ജലമാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്നത്. രാസവളം കിണറില്‍ കലര്‍ന്നത് കണ്ടെത്തിയതുമൂലം ഒരു വന്‍ദുരന്തം ഒഴിവായി.
അഞ്ഞൂറോളം പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളിനുനേര്‍ക്ക് നിരവധി തവണയായി അതിക്രമങ്ങളുണ്ടായിട്ടും കുറ്റവാളികളെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും ചേര്‍ന്ന് ചക്കുവള്ളി, താമരക്കുളം പ്രധാനപാത അരമണിക്കൂറോളം ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനുശേഷമാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് സ്വാധീനമുള്ള ഈ പ്രദേശത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്ത് ക്ഷേത്രങ്ങളുടെയും ഹിന്ദുസംഘടനകളുടെയും കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും മതിലുകളില്‍ അസഭ്യങ്ങള്‍ എഴുതിവയ്ക്കുകയും കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: