കൊച്ചി: തൃപ്പൂണിത്തുറയില്‍ 13ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ ജില്ലാകമ്മറ്റി പിടിച്ചെടുക്കാന്‍ പിണറായി, വിഎസ് പക്ഷം ഓഫറുകളുമായി രംഗത്ത്. ജില്ലാ സമ്മേളന പ്രതിനിധികളില്‍ ചാഞ്ചാടി നിര്ക്കുന്നവരെ വശത്താക്കാനാണ് ഇരുക്കൂട്ടരും ഓഫറുകളുമായി പായുന്നത്.
ചിലര്‍ക്ക് പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണസംഘത്തില്‍ ജോലിവാഗ്ദാനം നല്കുമ്പോള് മറ്റുചിലര്‍ക്ക് വന്‍തുകയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ചിലരെ ഭീഷണിപ്പെടുത്തിയും വശത്താക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജില്ലയിലെ 19 ഏരിയ കമ്മറ്റികളില്‍ നിന്നായി 300 ഓളം സമ്മേളന പ്രതിനിധികളാണ് ഉള്ളത്.
വിഎസ് പക്ഷത്തിന്റെ തട്ടകമായി അറിയപ്പെടുന്ന എറണാകുളം ജില്ല എന്തുവിലകൊടുത്തും പൂര്‍ണ്ണമായും പിണറായി പക്ഷത്താക്കാനുള്ള നീക്കമാണ് പിണറായിപക്ഷം നടത്തുന്നത്.
നിലവിലെ ജില്ലാകമ്മറ്റിയില്‍ ജില്ലാസെക്രട്ടറിയും മൂന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളും മാത്രമാണ് പിണറായി പക്ഷത്ത് ഉള്ളത്. ഏരിയ സമ്മേളനങ്ങളില്‍ വിഎസ് പക്ഷത്തുനിന്നും നെടുമ്പാശ്ശേരി, എറണാകുളം, ആലങ്ങാട്, തൃപ്പൂണുത്തുറ, കൂത്താട്ടുകുളം ഏരിയ കമ്മറ്റികള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് പിണറായി പക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ എക്കാലത്തും തങ്ങളോടൊപ്പംനിന്ന ജില്ല പൂര്‍ണ്ണമായും തങ്ങളെ കൈവിടില്ലന്ന പ്രതീക്ഷയിലാണ് വിഎസ് പക്ഷം. കെ.ചന്ദ്രന്‍പിള്ള, എസ്.ശര്‍മ്മ, വി.പി.ശശീന്ദ്രന് എന്നിവര്‍ വിഎസ് പക്ഷത്തിനായി ശക്തമായി രംഗത്തുണ്ട്.
പി.രാജീവ് എംപി, സി.എന്‍.മോഹനന്, ദിനേശ് മണി തുടങ്ങിയവരാണ് പിറണായി പക്ഷത്തെ പ്രമുഖര്‍.ഇവര്‍ക്ക് സഹായകമായി കണ്ണൂരിലെ ഫൈസല്‍ വധത്തില്‍ ജാമ്യത്തില്‍ കഴിയുന്ന കാരായിമാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: