കൊച്ചി: സുകൃതം നാരായണീയ യജ്ഞത്തിന് നാളെ തുടക്കം. രാവിലെ 5.30ന് യജ്ഞവേദിയില്‍ ഗണപതിഹോമവും വൈകിട്ട് 6ന് ശിവക്ഷേത്രസന്നിധിയില്‍നിന്ന് ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്രയും തുടര്‍ന്ന് ശിവക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മുരളി നാരായണന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ധ്വജാരോഹണവും ശ്രീകൃഷ്ണ തുളസീപൂജയും വിഗ്രഹപ്രതിഷ്ഠാകര്മ്മവും നടക്കും.
നാല്പത്തയ്യായിരം ചതുരശ്രയടിയില്‍ കിഴക്കുപടിഞ്ഞാറായി തയ്യാറാക്കിയ യജ്ഞശാലയില്‍ അറുപതടി നീളത്തിലും മുപ്പതടി വീതിയിലും യജ്ഞവേദിയും അയ്യായിരത്തില്പരം ഭക്തജനങ്ങള്‍ക്ക് ഒത്തുചേരാവുന്ന പന്തലില്‍ പ്രത്ഖയക ആദ്ധ്യാത്മിക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. അന്നദാനത്തിനായി പ്രത്യേകം പന്തല്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമജനസമൂഹം രാജുസ്വാമിയുടെ നേതൃത്വത്തില്‍ അന്നദാനത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സുകൃതം നാരായണീയ മഹോത്സവത്തിന്റെ മുന്നോടിയായി എറണാകുളം ഡര്‍ബാര്‍ഹാള്‍ റോഡ്, ശിവക്ഷേത്ര പരിസരവും ഉള്‍പ്പെടെ വിവിധ ഭാഗങ്ങള്‍ യജ്ഞസമിതിയംഗങ്ങള്, ഭക്തജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. രാവിലെ 8 മണിമുതല്‍ 11 മണിവരെ നീണ്ടുനിന്ന സേവന യജ്ഞത്തില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. സേവന യജ്ഞത്തിന് എന്‍. ജയകൃഷ്ണന്, പി.വി. അതികായന്, ഷാജി പി.എം., ഡോ. സി.പി. താര, ഡോ. ശ്രീകുമാരികാവ്, ഹേമാ ദയാനന്ദന്, അഡ്വ. ബാലഗോപാല്‍, എന്‍.വി. ഉണ്ണിരാഘവന്, കെ.ജി. വേണുഗോപാല്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: