ചാത്തന്നൂര്‍/ കൊടുങ്ങല്ലൂര്‍: ആറു വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടം നാടിനെ ഞെട്ടിച്ചു. ഇന്നലെ പുലര്‍ച്ചെ ചാത്തന്നൂര്‍ കാരംകോട് ശീമാട്ടി ജംഗ്ഷന് സമീപം ദേശീയപാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
വര്‍ക്കലയില്‍ പുതുവര്‍ഷം ആഘോഷിച്ച് മടങ്ങിയ വിദ്യാര്‍ഥികള്‍ കയറിയ ആള്‍ട്ടോ കാര്‍ ബുളളറ്റ് ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ വരവു കണ്ട് ഭയന്ന് ലോറി നിര്‍ത്തിയെങ്കിലും കാര്‍ ബുള്ളറ്റ് ലോറിയിലേക്ക് പാഞ്ഞുകയറി. കാര്‍ അപകടത്തില്‍ നിശ്ശേഷം തകര്‍ന്നു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് നല്ലിലം പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ രാമറിന് (43) വലതുകൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
നാട്ടുകാരും പോലീസും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ വി. സുരേഷ് കുമാര്‍, ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ശിവപ്രസാദ്, സിഐ അനില്‍കുമാര്‍ എന്നിവര്‍ അപകടസ്ഥലത്തെത്തിയിരുന്നു.
കോഴഞ്ചേരിയില്‍ ഓട്ടോ െ്രെഡവറാണ് മരിച്ച സിജോ ജോര്‍ജിന്റെ പിതാവ് ജോണ്‍ തോമസ്. ഇളയ സഹോദരന് കാനഡയില്‍ പഠിക്കുകയാണ്. കോതമംഗലം തൃക്കാരിയൂരില്‍ ഇന്‍ഡെയ്ന്‍ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറാണ് മരിച്ച അരുണ്‍ കെ. സാബുവിന്റെ പിതാവ് സുബ്രഹ്മണ്യന് (സാബു). അമ്മ സുശീല. ഒരു സഹോദരനുണ്ട്. കടയ്ക്കല്‍ സ്വദേശിയായ ആദില്‍ ഷായുടെ പിതാവ് എഎസ്ഐ ഷാഫി തിരുവനന്തപുരത്ത് ക്വാര്‍ട്ടേഴ്സിലാണ് കുടുംബമായി താമസിക്കുന്നത്. ബീനയാണ് മാതാവ്. ആമിന സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: