പനാജി: ഫെഡറേഷന് കപ്പ് ഫുട്ബോളില്‍ കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാന് നിരാശപ്പെടുത്തുന്ന സമനില. ഗ്രൂപ്പ് ബിയില്‍ പൂനെ എഫ്സിയാണ് ബഗാനെ തളച്ചത് (1-1). കാമറൂണ്‍ സ്ട്രൈക്കര്‍ പിയേറെ ബോയയിലൂടെ മൂന്നില്ക്കടന്ന ബഗാനെ രണ്ടാം പകുതിയില്‍ ജാപ്പനീസ് യുജി സുയേക്കയുടെ പെനാല്‍റ്റി ഗോളിലൂടെ പൂനെ ഒപ്പം പിടിക്കുകയായിരുന്നു.
ആദ്യ പകുതി ഇരുടീമും ഇഞ്ചോടിഞ്ച് പോരടിച്ചു. രണ്ടു കൂട്ടരും വിങ്ങു വഴിയുള്ള ആക്രമണങ്ങളിലാണ് ശ്രദ്ധിച്ചത്. ഹെയ്തിയാന് നോര്ഡെയുടെയും കട് സുമി യൂസയുടെയും മികവ് മിഡ്ഫീല്‍ഡില്‍ ബഗാന് ആധിപത്യം നല്കി. ഏറെ അവസരങ്ങള്‍ അവര്‍ തുറന്നെടുത്തു. ബഗാനതിനു ഫലവും ലഭിച്ചു.
26-ാം മിനിറ്റില്‍ ബഗാന് ലീഡ് സ്വന്തമാക്കി. ഇടതുവിങ്ങില്‍ നിന്ന് നോര്‍ഡ നല്കിയ ക്രോസില്‍ ബോയ ഓടിത്തലവയ്ക്കുമ്പോള് പൂനെയുടെ വലചലിച്ചു (1-0). പിന്നാലെ ബോയയുടെ വോളി പൂനെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. രണ്ടാം പകുതിയില്‍ ഇരുവരും പതിയെയാണ് തുടങ്ങിയത്. പലപ്പോഴും അവര്‍ ലോങ് റേഞ്ചുകള്‍ പരീക്ഷിച്ചു. ബഗാന്റെ ഡെന്‍സന്‍ ദേവസായിരുന്നു ദീര്‍ഘദൂര ഷോട്ടുകളുടെ പ്രമുഖ പ്രയോക്താവ്.
65-ാം മിനിറ്റില്‍ പൂനെയുടെ മറുപടി ഗോള്‍ പിറവിയെടുത്തു. മെഡിയോ എറിക്കിന്റെ സ്ട്രൈക്ക് ബോക്സിനുള്ളില്‍ നിന്ന് ഷോവിക്ക് ഘോഷിന്റെ കൈയില്‍ തട്ടി. റഫറി പെനാല്‍റ്റി വിധിച്ചു. സുയേക്കയുടെ കൂള്‍ ഷോട്ട് ബഗാന്റെ ഗോള്‍വര താണ്ടി (1-1). ഒരു മിനിറ്റിനിശേഷം പൂനെ മുന്‍തൂക്കം നേടിയേനെ. എന്നാല്‍ സുയേക്കയുടെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിമടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: