കുന്ദംകുളം: കുന്ദംകുളം കക്കാട് ഗണപതി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഗുരുവായൂര്‍ സംഘ ജില്ലാ കാര്യാലയത്തിന് നേരെ ആര്‍എംപി ഗുണ്ടകളുടെ ആക്രമണം. ജില്ലാ പ്രചാരക് അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ജില്ലാ പ്രചാരക് പി.കെ. ശശികുമാര്‍(36), താലൂക്ക്സേവാ പ്രമുഖ് കണ്ടംപുള്ളി വിട്ടില്‍ സുധീഷ്(38) മണ്ഡല് കാര്യവാഹ് വിവേക്(30), മുതിരപറമ്പത്ത് വിട്ടില്‍ വിനീഷ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജില്ലാ പ്രചാരകിനെ അശ്വനി ആശുപത്രിയിലും മറ്റുള്ളവരെ കുന്ദംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് നാല്പതോളം വരുന്ന ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി ജില്ലാ കാര്യലയം ആക്രമിച്ചത്. ഈ സമയം പരിക്കേറ്റവര്‍ക്ക് പുറമേ വിഭാഗ് പ്രചാരക് ദിലീപുമാണ് ഉണ്ടായിരുന്നത്. ആദ്യം അക്രമി സംഘം കാര്യലയത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത ശേഷം അകത്തു കടക്കുകയായരിരുന്നു. തുടര്‍ന്ന് ജില്ലാ പ്രചാരക് അടക്കമുള്ളവരെ മര്‍ദ്ദിച്ചു. അറിയിച്ചെങ്കിലും അക്രമികള്‍ പോയ ശേഷമാണ് പോലീസ് എത്തിയത്.
കാര്യാലയത്തിലുള്ളിലെ പല ഭാഗങ്ങളിലും ചോര തളം കെട്ടി കിടക്കുകയാണ്. ജില്ലാ കാര്യകാരി കഴിഞ്ഞ ശേഷം വിശ്രമിക്കുന്നതിനിടയിലാണ് ആര്‍എംപി സംഘം ആക്രമം നടത്തിയത്. ജില്ലാ പ്രചാരക് ശശികുമാറിന് മുഖത്താണ് ആയുധംകൊണ്ടുള്ള പരിക്കേറ്റത്. വിവേകിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ കുന്ദംകുളത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ ആയിരകണക്കിന് പേര് പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാകാര്യവാഹ് എം.കെ. അശോകന്,സഹകാര്യവാഹ് മുകേഷ്, സേതുതിരുവെങ്കിടം, അനീഷ് ഇയ്യാല്‍,കെ.കെ. അനീഷ്കുമാര്‍ എന്നിവര്‍പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: