കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പൗരന്റെ മനുഷ്യാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് സിപിഎം ജില്ലയെ കശാപ്പുശാലയാക്കി മാറ്റിയാതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. സിപിഎം അക്രമത്തിനെതിരെ കണ്ണൂരില്‍ ആരംഭിച്ച ബിജെപി ദിനരാത്ര സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അക്രമശൈലി ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഏതാനും മാസങ്ങളായി നിരന്തരവും ഏകപക്ഷീയവുമായി, പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ ജില്ലയിലാകമാനം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചതിനാല്‍ ഏതാനും വര്‍ഷങ്ങളായി സമാധാനം നിലനില്‍ക്കുകയാണ്. ആറു സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടും തിരിച്ചടിയോ പ്രതിരോധമോ ഉണ്ടായിട്ടില്ല. നിഷ്പക്ഷമായി നടപടിയെടുക്കാന്‍ ജില്ലയിലെ പോലീസ് തയ്യാറാകുന്നില്ല. മാധ്യമങ്ങളാവട്ടെ സിപിഎം നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങളെ സിപിഎം-ബിജെപി സംഘര്‍ഷമായി ചിത്രീകരിക്കുകയാണ്, കൃഷ്ണ ദാസ് പറഞ്ഞു.
പോലീസും മാധ്യമങ്ങളും സിപിഎമ്മിനെ ഭയക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ചില പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന ഭരണം നടത്തുന്ന കോണ്‍ഗ്രസാവട്ടെ എല്ലാ കാലത്തേതും പോലെ സിപിഎമ്മുമായി ധാരണയില്‍ പ്രവര്‍ത്തിക്കുകയാണ്. രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന വിഭാഗീയത തടയാനും കൊഴിഞ്ഞ് പോക്കിന് തടയിടാനും സിപിഎം ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ജില്ലയിലെ കൊലപാതകങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ അക്രമങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തുന്നതിനായി പാര്‍ട്ടി നേതൃത്വം ആസൂത്രണം നടത്തിയിട്ടുണ്ടെന്ന് കൃഷ്ണദാസ് മുന്നറിയിപ്പു നല്കി. സിപിഎമ്മിന്റെയും എസ്ഡിപിഐ നേതൃത്വവും കണ്ണൂരില്‍ യോഗം ചേര്‍ന്ന് പൊതുശത്രുവായ ബിജെപിക്കെതിരെ നീങ്ങാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കലാപം സംഘടിപ്പിച്ച് ജില്ലയില്‍ സംഘപരിവാര്‍ സംഘടനകളെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് ഭീകര സംഘടനകളുടെ സഹായത്തോടെ കോടിക്കണക്കിന് രൂപ കണ്ണൂരില്‍ അക്രമം നടത്താന്‍ സിപിഎം പിരിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തകരെ ഇല്ലാതാക്കി സംഘപ്രസ്ഥാനങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ജില്ലയിലെ സമാധാനകാംക്ഷികളായ ജനങ്ങള്‍ ഒന്നടങ്കം ബിജെപിക്ക് പിന്നില്‍ അണിനിരക്കുന്ന കാലം വരുമെന്നും സിപിഎം രൂപംകൊണ്ട പിണറായിലെ പാറപുറം പോലും കാവിയണിയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പാര്‍ട്ടി സംസ്ഥാനവക്താവ് വി.കെ. സജീവന്, ദേശീയ സമിതിയംഗം പി.കെ. വേലായുധന്, ജില്ലാ പ്രസിഡണ്ട് കെ. രഞ്ചിത്ത്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ എ.പി. ഗംഗാധരന്, അഡ്വ.വി.രത്നാകരന്, ജില്ലാ വൈസ്പ്രസിഡണ്ടുമാരായ പി.സത്യപ്രകാശന്‍ മാസ്റ്റര്‍, മോഹനന് മാനന്തേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ്പ്രസിഡണ്ട് കെ. രാധാകൃഷ്ണന്, സെക്രട്ടറിമാരായവിജയന് വട്ടിപ്രം, കെ. ജയപ്രകാശ്, ഇലക്ഷന് സെല്‍ കണ്‍വീനര്‍ പി. ബാലകൃഷ്ണന്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി. ബാലന് മാസ്റ്റര്‍, പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച പ്രസിഡണ്ട് കെ.കെ. സുകുമാരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി. അരുണ്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്, എന്‍.കെ. കൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവരും ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ഭാരവാഹികളും സത്യഗ്രഹത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: