ആലപ്പുഴ: വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം. ജീവിച്ചിരിക്കുന്ന നേതാക്കളുടെ കോലം കത്തിച്ച ലതീഷ് ബി ചന്ദ്രനെ പോലെയുളള ഒരാളെ പേഴ്സണല്‍ സ്റ്റാഫില്‍ എടുത്തത് തന്നെ ഉചിതമായ നടപടിയായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
സി.ബി ചന്ദ്ര ബാബു പാര്‍ട്ടി വുരുദ്ധരുമായി പലപ്പോഴഉമായി ബന്ധപ്പെട്ടു. ഇത്തരത്തിലുളള ഒരു ജില്ലാ സെക്രട്ടറഇയുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അംഗങ്ങള്‍ പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള പൊതുചര്‍ച്ച തുടരുകയാണ്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം നാണക്കേടെന്ന് സിപിഎം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
പി കൃഷ്ണ പിളള സ്മാരകം തകര്‍ത്തത് അണികള്‍ക്കിടയില്‍ കനത്ത മാനസിക വൃഥയുണ്ടാക്കി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് വിഎസ് കൈകൊണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: