വാഷിംഗ്ടണ്‍: പുതുവര്‍ഷ തലേന്ന് അമേരിക്കയിലെ ഫ്ളോറിഡയില്‍ മാനസികരോഗിയായ മകന് അമ്മയെ കോടാലികൊണ്ട് കഴുത്തറുത്ത് കൊന്നു. സംഭവുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യന്‍ ജോസ് ഗോമസ് (23) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 48കാരിയായ മരിയ സുവാരസ് കാസ്സാഗ്നെയാണ് മരിച്ചത്.
പൈശാചികമായ കൊലപാതകക്കുറ്റമാണ് ജോസ് ഗോമസിനെതിരെ പോലീസ് ചുമത്തി. നിരന്തരമായ കുറപ്പെടുത്തല്‍ സഹിക്കവയ്യാതെയാണ് താന്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊലനടത്തിയ ശേഷം മൃതദേഹം മാലിന്യ തൊട്ടിയില്‍ നിക്ഷേപിച്ച് ഇയാള്‍ കടന്നു. അമ്മയ്ക്ക് തന്നേക്കാളും സഹോദരനോടാണ് കൂടുതല്‍ ഇഷ്ടമെന്നതും കൊലപാതകത്തിന് മറ്റൊരു കാരണമായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
മരിയയുടെ മൂത്ത മകന് മാരിയോ ഗോമസാണ് മൃതദേഹം ആദ്യം കണ്ടത്. മാരിയോ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വീട്ടില്‍ നിന്നും കുറച്ച് ദൂരം മാറി ബൈക്ക് ഓടിച്ചു പോയ ഗോമസിനെ പോലീസ് പിന്തുടര്ന്നു പിടിക്കുകയായിരുന്നു.
സ്ഥലത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്തു. ഗോമസ് ഒരു നല്ല വ്യക്തിയാണെന്നും അവന്റെ അസുഖമാണ് അവനെ ഇങ്ങനെയാക്കിയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: