ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ പാകിസ്ഥാന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അതുകൊണ്ടാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതു സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവയ്പ്പ് ഭീകരരെ സഹായിക്കുന്നതിനാണോ എന്നു ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ സംശയം വേണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. പാക്കിസ്ഥാന് നടത്തുന്ന വെടിവയ്പ്പിന് ബിഎസ്എഫ് ജവാന്മാര് ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ വിഷയങ്ങളില്‍ ഇസ്ലാമാബാദ് പ്രതിഷേധം രേഖപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാക്കിസ്ഥാനാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും അതിനുള്ള മറുപടി നല്‍കുകയാണ് ഇന്ത്യ ചെയ്തുമെന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം പാകിസ്ഥാന് സൈന്യം അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുകയാണെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ സൈന്യം നിഷേധിച്ചു. ഇത്തരമൊരു സൈനിക നീക്കം സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം ഒന്നുമില്ലെന്ന് സൈനയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: