കോഴിക്കോട്/നാദാപുരം: നാദാപുരത്ത് പീഡനത്തിനിരയായ എല്‍കെജി വിദ്യാര്‍ത്ഥിനിയെ അപമാനിക്കുന്ന രീതീയില്‍ പ്രസംഗിച്ച കേസില്‍ സ്ഥാപനമേധാവിയും മതപണ്ഡിതനുമായ പേരോട് അബ്ദുറഹ്മാന് സഖാഫിയെ െ്രെകം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഇന്നലെ െ്രെകം ബ്രാഞ്ചിന്റെ കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യം നല്കി വിട്ടയക്കുകയായിരുന്നു. ഐപിസി 354, 509, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 23 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
ജാമ്യം ലഭിക്കുന്നരീതിയില്‍ വകുപ്പുകള്‍ ചുമത്തി ക്രൈം ബ്രാഞ്ച് സംഘം അബ്ദുറഹ്മാന് സഖാഫിയെ സഹായിക്കുകയായിരുന്നെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലിഷ് മീഡിയം പബ്ലിക്ക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് സ്കൂളില്‍ വെച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പീഡനത്തിനിരയായത്.
സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ സഖാഫി പെണ്‍കുട്ടിക്കും കുടും ബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്ന വിധത്തില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചും മറ്റും സംസാരിച്ചതിനാണ് കേസെടുത്തത്. ആദ്യം ലോക്കല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് വടകര റൂറല്‍ എസ്പിക്ക് ഇത് സംബന്ധിച്ചു പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കേസ് അന്വേഷിച്ച വളയം പോലീസാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് സഖാഫിക്ക് എതിരെ കേസ് എടുത്തത്. സഖാഫി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. പീഡനക്കേസിനെക്കുറിച്ച് ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
രണ്ടു മാസം മുമ്പ് നടന്ന പീഡനം ഏറെ കോളിളക്കം സൃഷ്ട്ച്ചിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സ്കൂളിലെ രണ്ടു മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: