മീററ്റ്: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഇരുപത്തിരണ്ടുകാരിയെ നാലംഗ സംഘം കൂട്ടബലാത്സഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള ദൗറാലയിലാണ് സംഭവം. ഡിസംബര്‍ 25 നാണ് കേസിന് ആസ്പദമായ സംഭവം. യുവതിയെ തട്ടിക്കൊണ്ടു പോയി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
ഡിസംബര്‍ 26 ന് യുവതിയെ സംഘം വിട്ടയച്ചു .സംഭവത്തെ കുറിച്ച് പുറത്തറിയിച്ചാല്‍ കുടുംബാംഗങ്ങളെ കൊന്നു കളയുമെന്ന് ഭീക്ഷണിപ്പടുത്തുകയായിരുന്നു. യുവതി കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ്എസ്പി ഓന്ങ്കാര് സിംഗ് പറഞ്ഞു. ഗ്രാമവാസികളായ അമിത്, വികാസ്, ബാല്ക്കാര്, അന്‍ങ്കിത് എന്നിവരാണ് സംഭവത്തിന് പിന്നിലുളളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: