തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴു ചലച്ചിത്ര പുരസ്കാരങ്ങള്‍ ഒറ്റമന്ദാരം എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച ചിത്രം, സംവിധായകന്, നടി, സംഗീത സംവിധായകന്, ഗായികമാര്‍, സഹനടി എന്നീ പുരസ്കാരങ്ങളാണ് ഒറ്റമന്ദാരത്തിനു ലഭിച്ചത്. ഞാന്‍, ബാംഗ്ളൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്മാന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഓറ്റമന്ദാരത്തിലൂടെ ഭാമ മികച്ച നടിയും വിനോദ് മങ്കര മികച്ച സംവിധായകനുമായി. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. ജനുവരി 26ന് തിരുവനന്തപുരം എ.ജെ. കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് തിക്കുറിശി ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മറ്റു പുരസ്കാരങ്ങള്‍: ജോയ് മാത്യു (സഹനടന്‍ -വിവിധ ചിത്രങ്ങള്‍), സജിതാ മഠത്തില്‍ (സഹനടി-ഒറ്റമന്ദാരം), രമേഷ് നാരായണ്‍ (സംഗീത സംവിധായകന്-ഒറ്റമന്ദാരം), സമീര്‍ താഹിര്‍ (കാമറാ മാന്‍-ബാംഗ്ളൂര്‍ ഡേയ്സ്), രഞ്ജിത് ശങ്കര്‍( തിരക്കഥാകൃത്ത്-വര്‍ഷം), വിജയ് യേശുദാസ് (ഗായകന്-ആംഗ്രി ബേബീസ്), സുജാത (ഗായിക-ഒറ്റമന്ദാരം), ശ്വേതാ മോഹന്‍(ഗായിക-ഒറ്റമന്ദാരം), രാജീവ് ആലുങ്കല്‍ (ഗാനരചന-ആംഗ്രി ബേബീസ്), ബിജിബാല്‍ (പശ്ചാത്തല സംഗീതം-ഞാന്‍), ബാംഗ്ലൂര്‍ ഡേയ്സ്(ജനപ്രിയ ചിത്രം), ബിജു മേനോന് (ജനപ്രിയ നടന്-വെള്ളിമൂങ്ങ), നിക്കി ഗില്‍റാണി(ജനപ്രിയ നടി-വെള്ളിമൂങ്ങ, 1983), അഞ്ജലി മേനോന് (ജനപ്രിയ സംവിധായിക- ബാംഗ്ലൂര്‍ ഡേയ്സ്), ഗോപി സുന്ദര്‍ (ജനപ്രിയ സംഗീത സംവിധായകന്- ബാംഗ്ലൂര്‍ ഡേയ്സ്, 1983), ഹരിചരണ്‍ (ജനപ്രിയ ഗായകന്-ബാംഗ്ലൂര്‍ ഡേയ്സ്), രമ്യാ നമ്പീശന് (ജനപ്രിയ ഗായിക- ഓം ശാന്തി ഓശാന), ഷാന്‍ റഹ്മാന് (സ്പെഷ്യല്‍ ജൂറി അവാര്‍ഡ്- ഓം ശാന്തി ഓശാന), ജിബു ജേക്കബ്(സ്പെഷ്യല്‍ ജൂറി അവാര്‍ഡ്-വെള്ളിമൂങ്ങ).
ക്യാമറാമാന് രാമചന്ദ്ര ബാബു, ഡോ. ഓമനക്കുട്ടി, സംവിധായകന് ബാലു കിരിയത്ത്, ആറ്റിങ്ങല്‍ വിജയകുമാര്‍, സുകു പാല്‍കുളങ്ങര എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: