കോട്ടയം: ഭക്ഷ്യ സുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പാക്കുമ്പോള്‍ റേഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 1.77 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ ആനുകൂല്യം ഇല്ലാതാകും. കേരളത്തിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റേഷന്‍ നഷ്ടമാകുന്ന വിവരം കേന്ദ്രമന്ത്രി അറിയിച്ചിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍വ്വകക്ഷി സംഘത്തെ അയച്ച് ഇത് പുനപരിശോധിക്കാന്‍ ആവശ്യപ്പെടാനുള്ള ഔചിത്യമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. കേരളത്തിനു മാത്രമായി പ്രത്യേക ഭക്ഷ്യനിയമം ഉണ്ടാക്കണം. 50 ലക്ഷം കുടുംബാംഗങ്ങള്‍ക്ക് റേഷന്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ റേഷന്‍ വിതരണം നിര്‍ത്താന്‍ റേഷന്‍കട ഉടമകള്‍ തയ്യാറാകേണ്ടിവരും.
ഇതിനു മുന്നോടിയായി 22ന് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് പുതുക്കലിനും മുന്‍ഗണനാവിഭാഗത്തെ കണ്ടെത്തുന്നതിനുമുള്ള അപേക്ഷാഫോറം 17വരെ അതാത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. ഫോറങ്ങള്‍ സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: