തിരുവനന്തപുരം: കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) തിരുവനന്തപുരം കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ഇനങ്ങളിലായി ഈമാസം 6,7,8 തീയതികളിലായി താരങ്ങളെ തെരഞ്ഞെടുക്കുമെന്ന് സായി കേന്ദ്രം ഇന്‍ചാര്‍ജ് ഡി. ചന്ദ്രലാല്‍ അറിയിച്ചു.
അത്ലറ്റിക്സ്, സൈക്ലിംഗ്, തായ്ക്വാണ്ടോ, സ്വിമ്മിംഗ് എന്നിവയില്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും), കബഡി, ഹോക്കി, ഹാന്‍ഡ്ബോള്‍, റസ്ലിങ്, വോളിബോള്‍, ബോക്സിങ് എന്നിവയില്‍ (പെണ്‍കുട്ടികള്‍ മാത്രം) തെരഞ്ഞെടുക്കപ്പെടും. 11-17 വയസ്സിനുള്ളില്‍ പ്രായമുള്ളവരും ജില്ല സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സെലക്ഷന് ട്രയല്സിനെത്താം.
ദേശീയ-സംസ്ഥാന മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും. 12 നും 24 നും മധ്യേ പ്രായമുള്ളവരും സബ്ജൂനിയര്, ജൂനിയര്‍, യൂത്ത്, സീനിയര്‍ ദേശീയതല മത്സരങ്ങളില്‍ ആദ്യ നാലു സ്ഥാനം ലഭിച്ചവരുമായവര്‍ക്ക് സെന്റര്‍ ഫോര്‍ എക്സലന്റ് സ്കീമിലേക്ക് പങ്കെടുക്കാം. വോളിബോളില്‍ 170 സെ.മി മേല്‍ ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും. റസ്ലിങ്, ബോക്സിങ്, തായ്ക്വണ്ടോ എന്നിവയില്‍ ഉയരവും ഭാരവും കൂടിയവര്‍ക്ക് മുന്‍ഗണന നല്‍കും.
ആറാം തീയതി അത്ലറ്റിക്സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), ഹാന്‍ഡ്ബാള്‍ (പെണ്‍കുട്ടികള്‍), കബഡി (പെണ്‍കുട്ടികള്‍), ഹോക്കി (പെണ്‍കുട്ടികള്‍) എന്നിവയിലായിരിക്കും സെല ക്ഷന്‍. ഏഴാം തീയതി അത്ലറ്റിക്സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), സൈക്ലിംഗ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), സ്വിമ്മിംഗ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), വോളിബോള്‍ (പെണ്‍കുട്ടികള്‍ മാത്രം) എന്നിവയിലും എട്ടാം തീയതി അത്ലറ്റിക്സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), തായ്ക്വണ്ടോ (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), സ്വിമ്മിംഗ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), ബോക്സിങ്ങ് (പെണ്‍കുട്ടികള്‍ മാത്രം), റസ്ലിങ്ങ് (പെണ്‍കുട്ടികള്‍ മാത്രം) തുടങ്ങിയവയിലും സെലക്ഷനുണ്ടാവും.
ട്രയല്‍സില്‍ പങ്കെടുക്കാന്‍ രാവിലെ 8 മണിക്ക് തിരുവനന്തപുരം സായി സെന്ററില്‍ സ്പോര്‍ട്സ് ക്വിറ്റ്, ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. വിശദവിവരങ്ങള്‍ക്ക് 0471-2415401 എന്ന നമ്പരില്‍ 10നും 5നും ഇടയില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ സായി കേന്ദ്രത്തിലെ പരിശീലകരായ സത്യാനന്ദന്, നിഷാദ് കുമാര്‍, ഡോ.ഡേവിഡ് രാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: