കൊച്ചി: ഭക്തിയുടെ നിറവില്‍ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സുകൃതം നാരായണീയ യജ്ഞത്തിന് തിരിതെളിഞ്ഞു. ഇന്നലെ വൈകിട്ട് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് എം.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സീമജനകല്ല്യാണ് സമിതി ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.
ഭക്തിയെ സാമൂഹ്യ നന്മക്കായി ഉപയുക്തപ്പെടുത്തണമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. ഭക്തി ചിന്തകള്‍ കൂടുതല്‍ ലക്ഷ്യബോധത്തിലേക്ക് എത്താന്‍ സാധിക്കുമെന്നും നാരായണീയം സാധാരണക്കാര്‍ക്കും ജ്ഞാനികള്‍ക്കും ഒരു പോലെ ആസ്വദിക്കാനും ഉള്‍കൊള്ളാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, സ്വാമി ഉദിത്ചൈതന്യ, പ്രൊഫ.കെ.വി.തോമസ് എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ഹൈബി ഈഡന് എംഎല്‍എ, ടി.കെ.എ. നായര്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, പി.രാമചന്ദ്രന്, പി.വി.അതികായന്, കെ.ജനാര്ദ്ദനന് എന്നിവര്‍ സംബന്ധിച്ചു.
സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സുകൃതം നാരായണീയ മഹോത്സവത്തിന്റെ മുന്നോടിയായി ഇന്നലെ രാവിലെ യജ്ഞവേദിയില്‍ ഗണപതി ഹോമം നടന്നു. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് അദ്ധ്യത്മിക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: