മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍ അത്ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ പുതുവര്‍ഷത്തിന് നല്ല തുടക്കമിട്ടു. പതിനേഴാം റൗണ്ടില്‍ അത്ലറ്റിക്കോ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ലെവാന്റെയെ കെട്ടുകെട്ടിച്ചു.
അന്റോണിയോ ഗ്രിസ്മാന്റെ (18, 47) ഇരട്ടഗോളുകള്‍ ഡീഗോ സിമിയോണിയുടെ ടീമിന്റെ ജയത്തിലെ സവിശേഷത. ഡീഗോ ഗോഡിന് (82) അത്ലറ്റിക്കോയുടെ മറ്റൊരു സ്കോറര്‍. 62-ാം മിനിറ്റില്‍ നബീര്‍ എല്‍ ഷാര് ലെവാന്റെയുടെ ആശ്വാസ ഗോള്‍ കുറിച്ചു.
സ്വന്തം തട്ടകത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ആധികാരികത നിലനിര്‍ത്തിയായിരുന്നു അത്ലറ്റിക്കോ ജയം കരഗതമാക്കിയത്. ഗ്രിസ്മാന്റെ ഹെഡ്ഡറിലൂടെ മുന്നില്‍ക്കയറിയ അത്ലറ്റിക്കോ നിരന്തരം എതിര് ഗോള്മുഖംവിറപ്പിച്ചുപോന്നു. ഇതോടെ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണയ്ക്ക് (38) ഒപ്പമെത്താനും അത്ലറ്റിക്കോയ്ക്ക് സാധിച്ചു. ഒരു മത്സരം കുറച്ചുകളിച്ചെന്ന അനുകൂല്യം ബാഴ്സയ്ക്കുണ്ട്. 15 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
മറ്റുമത്സരങ്ങളില്‍ സെവിയ സെല്‍റ്റാ വിഗോയെയും (1-0) ഡിപ്പോര്‍ട്ടീവോ ലാ കൊരൂണ അത്ലറ്റിക്കോ ബില്‍ബാവോയേയും (1-0) അല്‍മേറിയ മലാഗയെയും (2-1) റയോ വല്ലെക്കാനോ ഗെറ്റാഫയെയും (2-1) പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: