പാട്ന: ബിഹാറിലെ ജാമുയി ജില്ലയില്‍ ട്രെയിനില്‍ വന്‍ കവര്‍ച്ച. ടാറ്റ ഛാപ്ര എക്സപ്രസിന്റെ നാലു കോച്ചുകളാണ് ആയുധധാരികളായ 15 പേര് കവര്‍ച്ച നടത്തിയത്.
ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം .യാത്രക്കാരുടെ പണവും, ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടു. ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കവര്‍ച്ച തടയുന്നതിന് ശ്രമിച്ചില്ലെന്നു യാത്രക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ജമുയിലെ മൂന്നാമത്തെ ട്രെയിന്‍ കൊള്ളയാണിത്. ജിമുയിലെ കിയുള്‍ റെയില്‍വെ സ്റ്റേഷന് തൊട്ടടുത്താണ് സംഭവം നടന്നത്. കൊളളക്കാരെ നേരിടുന്നതിനു പകരം ട്രെയിനിലെ ഗാര്‍ഡുകള്‍ മറഞ്ഞിരുന്നതായി യാത്രക്കാര്‍ ആരോപിച്ചു. 30 മിനിറ്റിന് ശേഷമാണ് റെയില്‍വെ പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പോലിസ് വെടിയുതിര്‍ത്തെങ്കിലും കൊള്ളക്കാര്‍ രക്ഷപെട്ടു.
കഴിഞ്ഞയാഴ്ച ഈ പ്രദേശത്ത് ട്രെയിനില്‍ സമാനരീതിയിലുള്ള മൂന്നു കവര്‍ച്ചകള്‍ നടന്നിരുന്നു. ബിഹാറിലെ മുന്ഗര് ജില്ലയില്‍ കൊളളക്കാര് എന്ന സംശയിക്കുന്നവരെ ട്രെയിനില്‍ നിന്ന് പിടിക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റിരുന്നു. ഇതില്‍ ഒരു ഉദ്യോഗസ്ഥന് മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: