ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് പ്രകോപനം. നിയന്ത്രണരേഖക്കടുത്തുള്ള കത്വ സെക്ടറിലെ ബിഎസ്എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് സുരക്ഷാസേന വെടിവെപ്പ് നടത്തി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. കത്വ വഴി തീവ്രവാദികള്‍ നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തി. ശനിയാഴ്ച പാകിസ്ഥാന് വെടിവെപ്പില്‍ രണ്ട് ജവാന്മാരും ഒരു സ്ത്രീയും മരിച്ചിരുന്നു.10 പേര്‍ക്ക് പരുക്കേറ്റു.
സാംബയിലും കത്വായിലുമായിരുന്നു ആക്രമണം ശക്തമായി ഉണ്ടായത്. ഇതേത്തുടര്‍ന്ന് നൂറുക്കണക്കിന് ഗ്രാമീണരെ സുരക്ഷാ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: