പമ്പാവാലി: ശബരിമല തീര്‍ത്ഥാടന മണ്ഡലകാല വേളയില്‍ തീര്‍ത്ഥാടകരുടെ ബസ്സിടിച്ച് തകര്‍ന്ന കണമല അട്ടിവളവിലെ ക്രാഷ് ബാരിയര്‍ പുതുക്കി പണിയാന്‍ നടപടികളായില്ലി. വാഹനാപകടങ്ങളുടെ സിരാകേന്ദ്രമായി മാറിയ അട്ടിവളവില്‍ ക്രാഷ് ബാരിയറുകളാണ് അപകടം വന്‍തോതില്‍ ഒഴിവാക്കാന്‍ സഹായിച്ചത്.
കഴിഞ്ഞമാസം തമിഴ്നാട് സ്വദേശികള്‍ സഞ്ചിരിച്ചിരുന്ന ബസ്സിടിച്ച് നൂറുമീറ്ററോളം തകര്‍ന്ന ക്രാഷ് ബാരിയര്‍ അടിയന്തരമായി പുനഃസ്ഥാപിക്കുമെന്ന അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകടം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികല്‍ പോലും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വന്‍ദുരന്തങ്ങള്‍ പതിയിരിക്കുന്ന കണമലയുടെ താഴ്വാരങ്ങളില് മറ്റൊരു അപകടത്തിനായി കാത്തിരിക്കുന്ന നടപടിയാണ് അധികൃതരുടെ അനാസ്ഥയിലൂടെ വ്യക്തമാകുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സുരക്ഷിതമായ യാത്ര കര്‍ശനമാക്കിയ നേരത്താണ് തീര്‍ത്ഥാടക ബസ് ക്രാഷ് ബാരിയറിലിടിച്ച് അപകടമുണ്ടായത്. പത്തുപേര്‍ക്ക് പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. വഴിവിളക്കുകളുടെ അഭാവവും അപകടത്തിന് കാരണമായെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിരുന്നു.
രണ്ടുവര്‍ഷം മുമ്പ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ബസ്സപകടം തീര്‍ത്ഥാടനത്തിന് അവസാന നാളുകളിലാണുണ്ടായത്. ചെങ്കുത്തായ കയറ്റവും ഇറക്കവും തിരിച്ചറിയാനും അപകടസൂചനകള്‍ മനസിലാക്കാനും ഹമ്പുകളും നാമമാത്രമായ ബോര്‍ഡുകളും മാത്രമാണുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ ഏറെ സഹായകരമാകുന്ന ക്രാഷ് ബാരിയറുകള്‍ തകര്‍ന്നതോടെ നാട്ടുകാരുടെ അധികൃതരുടെ ആശങ്കയിലാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഭേദം അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകണമെന്നും ഹൈന്ദവ സംഘടനാ നേതാക്കളായ വി.ആര്. രതീഷ്, എസ്. മനോജ് എന്നിവര്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: