മുണ്ടക്കയം: ഡോക്ടര്‍മാരും ജീവനക്കാരുമില്ല. മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രി സഹായം തേടുന്നു. കിഴക്കന്‍ മേഖലയുടെ മിനി മെഡിക്കല്‍ കോളേജെന്നറിയപ്പെടുന്ന മുണ്ടക്കയം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ രോഗികള്‍ വലയുന്നു. ദിനംപ്രതി അഞ്ഞൂറുമുതല്‍ എണ്ണൂറുവരെ രോഗികള്‍ ചികില്‍സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ ഒരു വനിതാ സൂപ്രണ്ടു മാത്രം ജോലി നോക്കേണ്ട കഷ്ടതയിലാണ്. നേഴ്സുമാരുടെ എണ്ണവും വളരെ കുറവാണ്. മൂന്നു ഡോക്ടര്‍മാരായിരുന്നു ഇതുവരെയായി ഇവിടെ ജോലി നോക്കി വന്നിരുന്നത.് വനിത സൂപ്രണ്ടിനെ കൂടാതെ എന്‍ആര്‍എച്ച്എം വഴി നിയമിച്ച രണ്ടുപേരായിരുന്നു ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍. ഇതിലൊരാളെ സ്ഥലം മാറ്റുകയും മറ്റൊരാള്‍ അവധിയിലുമായതോടെ ഡോക്ടര്‍ എന്നത് ഒന്നിലൊതുങ്ങി. സൂപ്രണ്ട് എന്ന നിലയില്‍ ആശുപത്രിയുടെ മുഴുവന്‍ ചുമതലയുളള ഈ വനിത ഡോക്ടറാണ് ചികില്‍സക്കെത്തുന്ന എണ്ണൂറോളം രോഗികളെ പരിശോധിക്കുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ കഴിഞ്ഞ സര്‍ക്കാരാണ് സാമൂഹീക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. സിഎച്ച്സിയില് ഏഴോളം ഡോക്ടര്‍മാരെ നിയമിക്കണമെന്ന നിയമം പാലിക്കാന്‍ അധികാരികള്‍ തയ്യാറായില്ല. ഉച്ചക്കു ശേഷം വരുന്ന രോഗികള്‍ക്ക് ഇവിടെ ചികില്‍സ ലഭിക്കാറില്ലായിരുന്നു. ഇതിനിടയിലാണ് ഒരു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. എന്നാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ സ്ഥിതിക്കു മാറ്റമുണ്ടാക്കാന്‍ തയ്യാറായില്ല. താലൂക്ക് ആശുപത്രിക്ക് 17 ഡോക്ടര്‍മാര്‍ വേണമെന്നാണ് നിയമമെങ്കിലും അതിന്റെ നാലിലൊന്നു ഡോക്ടര്‍മാരെ പോലും ഇവിടെ നിയമിച്ചിട്ടില്ല. കോട്ടയം – ഇടുക്കി ജില്ലകളിലെ നിരവധി പഞ്ചായത്തുകളിലെ നൂറുകണക്കിനു കുടുംബങ്ങള്‍ക്കു പ്രയോജനം ചെയ്യുന്ന ആശുപത്രിയെ വേണ്ട രീതിയില്‍ സംരക്ഷിക്കാന്‍ അധികാരികള്‍ക്കു കഴിയുന്നില്ല. രാവിലെ ഏഴുമണിക്കു ക്യൂവിലെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം ഒപിയില്‍ കാത്തിരുന്നാല്‍ മാത്രമെ ഡോക്ടറെ കാണാന്‍ കഴിയുകയുളളു. ഉച്ചക്കു ശേഷം അപകടമടക്കം സംഭവിച്ച് ചികില്‍സ തേടിയെത്തുന്നവര്‍ നിരാശാരായി മടങ്ങുകയാണ് പതിവ്.
കോടികണക്കിനു രൂപ മുടക്കി നിര്‍മിച്ച കെട്ടിടവും അനുബന്ധ നടപടികളും വെറുതെയായിരിക്കുകയാണ്. കെട്ടിടനിര്‍മാണത്തിന്റെ പേരില്‍ അവകാശ വാദമുന്നയിച്ച് പരസ്യ പ്രസ്താവന നടത്തിയ ജനപ്രതിനിധികള്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ചെറുവില്‍ അനക്കാന്‍ മര്യാദ കാട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോള്‍ ഇവിടെ പോസ്റ്റ്മോര്‍ട്ടവും ശസ്ത്രക്രീയകളും നടത്തിയിരുന്ന ഇവിടെ ഗൈനോക്കോളജിയുടെ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇതൊന്നും ഇവിടെ ഇല്ലയെന്നുമാത്രമല്ല, പ്രസവശുഷ്രൂഷ തേടിയെത്തുന്നവര്‍ സ്വകാര്യാശുപത്രിയെ അഭയം തേടുകയാണ് പതിവ്. അധികാരികളുടെ അനാസ്ഥക്കെതിരെ വിവിധ സംഘനടകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ നടപടി ഉടനെന്ന സ്ഥിരം മറുപടിയലൊതുങ്ങുകയാണ് അധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: