പാറ്റ്ന: ബിഹാറിലെ മുസാഫര്‍പുര്‍ കളക്ടറേറ്റിനുള്ളില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായെന്ന് പരാതി. ഞായറാഴ്ച രാത്രി കളക്ടറേറ്റിലെ കണ്ട്രോള് റൂമിലെത്തിച്ചാണ് അഞ്ചംഗ സംഘം തന്നെ ബലാത്സംഗം ചെയ്തതെന്ന് മുപ്പതുകാരിയായ യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഡ്രൈവര്‍ അടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാത്രി യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്. ബന്ധുക്കളെ കാണാനാണ് യുവതി ബിഹാറിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ പോകേണ്ട സ്ഥലം അന്വേഷിച്ച് നില്‍ക്കവെ അഞ്ചംഗ സംഘം സഹായിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. സ്ഥലം അറിയാമെന്നും വാഹനത്തില്‍ അവിടെ കൊണ്ടു പോയി വിടാമെന്നും യുവാക്കള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വാഹനത്തില്‍ കയറ്റിയ യുവതിയെ കളക്ടറേറ്റിലെ കണ്ട്രോള് റൂമിലെത്തിച്ച ശേഷം രാത്രി മുഴുവന്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ ഇന്നലെ മുസാഫര്‍പുര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: