ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്നും 162 യാത്രക്കാരുമായി സിംഗപ്പുരിലേക്കു പറക്കുന്നതിനിടെ ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. എന്നാല്‍, ഇത് പുറത്തെടുത്തിട്ടില്ല. വിമാനത്തിന്റെ വാല്‍ഭാഗത്താണ് ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ സ്ഥിതിചെയ്യുന്നത്.
കണ്ടെത്തിയ ഭാഗങ്ങള്‍ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മേഖലയിലെ മോശം കാലാവസ്ഥ തെരച്ചിലിനു തടസം സൃഷ്ടിക്കുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
അതിനിടെ, അപകടത്തില്‍പ്പെട്ട എയര്‍ ഏഷ്യ വിമാനം പുറപ്പെടുന്നതിനു മുന്‍പ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍.
പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുന്‍പ് ലഭിക്കേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ട് തകര്‍ന്ന വിമാനത്തിലെ പൈലറ്റിന് നല്‍കിയിരുന്നില്ല. രാവിലെ 5.30നാണ് വിമാനം സുരബയ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്നത്. എയര്‍ ഏഷ്യ ഇന്തോനേഷ്യന്‍ വിഭാഗം കാലാവസ്ഥാ റിപ്പോര്‍ട്ട് ബിഎംകെജിയില് നിന്ന് എടുത്തത് രാവിലെ ഏഴ് മണിക്കാണ്. എന്നാല്‍ 6.17ന് തന്നെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: