ന്യൂദല്‍ഹി: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരായ സ്വത്തുകേസില്‍ സ്വയം വാദിക്കാനുള്ള അനുമതിക്ക് ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് സുപ്രീം കോടതി ഡോ.സുബ്രഹ്മണ്യന് സ്വാമിക്ക് നിര്‍ദ്ദേശം നല്കി.
കേസില്‍ വാദിക്കാനും വാക്കാല്‍ പലകാര്യങ്ങളും പറയാനും കര്‍ണ്ണാടക ഹൈക്കോടതി തന്നെ അനുവദിക്കുന്നില്ലെന്നു പരാതിപ്പെട്ട് ഡോ.സ്വാമി നല്കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു.
ഇതുസംബന്ധിച്ച ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതിയില്‍ നല്കി അവിടെ നിന്നാണ് അനുമതി വാങ്ങേണ്ടത്. സുപ്രീം കോടിയ ചൂണ്ടിക്കാട്ടി.അതിനുശേഷം തങ്ങള്‍ ഇക്കാര്യം പരിശോധിക്കാം. ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായസുപ്രീം കോടതി ഞ്ചെഞ്ച് പറഞ്ഞു.
66 കോടി അവിഹിതമായി സമ്പാദിച്ചെന്നകേസില് ജയലളിതയെ നാലുവര്‍ഷം തടവിനും നൂറുകോടി പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഈ വിധി കര്‍ണ്ണാടക ഹൈക്കോടത് സ്റ്റേ ചെ്യതിരുന്നു. തുടര്‍ന്ന് കോടതി അവര്‍ക്ക് ജാമ്യവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: