ജക്കാര്‍ത്ത: എയര്‍ഏഷ്യ വിമാനദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍വീസ് സമയക്രമം ലംഘിച്ച എല്ലാ ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ജാവാ കടലില്‍ വീണ വിമാനത്തിനുള്ളിലെ തെരച്ചില്‍ തുടരുകയാണെങ്കിലും മോശം കാലാവസ്ഥ തടസമാകുന്നുമുണ്ട്. എങ്കിലും ഡസന്‍ കണക്കിന് മുങ്ങല്‍ വിദഗ്ദ്ധരാണ് അവശേഷിക്കുന്ന മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നത്. ജാവാ കടലിന്റെ കിഴക്കുഭാഗത്തായി 50 കപ്പലുകളും ഹെലികോപ്ടറുകളും 80 ലധികം വരുന്ന മുങ്ങല്‍ വിദഗ്ദ്ധരെയുമാണ് വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്.
വിമാനത്തിന്റെ ബ്ലാക്ബോക്സ് ഉള്‍പ്പെടുന്ന വാല്‍ഭാഗവും മറ്റുരേഖകളും കഴിഞ്ഞദിവസം കണ്ടെത്തിയെന്ന് ഇന്തോനേഷ്യന്‍ നാവിക ക്യാപ്റ്റന്‍ അവകാശപ്പെട്ടെങ്കിലും അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 37 മൃതദേഹങ്ങളാണ് മുങ്ങല്‍വിദഗ്ദ്ധര്‍ കണ്ടെടുത്തിട്ടുള്ളത്.ഇവയില്‍ 13പേരുടെ മൃതദേഹങ്ങള്‍ ഇന്തോനേഷ്യന്‍ പോലീസ് വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടലിന്റെ അടിത്തട്ടിലെ തെരച്ചിലിനായി ആധുനികരീതിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് ഇന്തോനേഷ്യന്‍ നേവിയും യുഎസ് നാവികസേനയും അറിയിച്ചു.
ഇതിനിടെ വിമാനദുരന്തമുണ്ടായ ഞായറാഴ്ചദിവസം സുരബയ-സിംഗപ്പൂര്‍ റൂട്ടില്‍ പറക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ചയില്‍ ഞായറാഴ്ചയൊഴികെയുള്ള നാല് ദിവസങ്ങളില്‍ മാത്രമേ ഈ റൂട്ടില്‍ പറക്കാന്‍ അനുമതിയുള്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അംഗീകാരമില്ലാത്ത സമയത്ത് വിമാനം പറക്കാന്‍ അനുമതി നല്കിയ എല്ലാ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യുമെന്ന് ഇന്തോനേഷ്യന്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ജോക്കൊ മുര്ജദ്മോദ്ജൊ പറഞ്ഞു. ഏയര്‍ ലൈന്‍സ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: